120 മീറ്റര്‍ ആഴമുള്ള ഗുഹ കണ്ടെത്തി!!!

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളിലായി 101 ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്.

ദോഫാറിലെ ജബല്‍ സംഹാനില്‍ 120 മീറ്റര്‍ ആഴമുള്ള ഗുഹ കണ്ടെത്തി.  ഒമാനി കേവ് എക്സ്പ്ലൊറേഷന്‍ ടീമാണ് പുതിയ ഗുഹ കണ്ടെത്തിയത്. അഞ്ചുവര്‍ഷം കൊണ്ട് നൂറിലധികം ഗുഹകളാണ് ഈ  ടീം കണ്ടെത്തിയത്. ദോഫാറിലെ പ്രധാന പര്‍വ്വത നിരകളിലൊന്നാണ് ജബല്‍ സംഹാന്‍. ഇതില്‍ ഏറ്റവും ഉയര്‍ന്നത് സമുദ്രനിരപ്പില്‍നിന്ന് 2,100 മീറ്റര്‍ ഉയരത്തിലാണ്.വിവിധ ഉയരത്തിലും നീളത്തിലുമുള്ള പര്‍വതനിരകളാണ് ജബല്‍സംഹാനിലുള്ളത്. ചില ഭാഗങ്ങളില്‍ പര്‍വതത്തില്‍ നിന്നും ആയിരക്കണക്കിന് അടി താഴത്താണ് തറനിരപ്പുള്ളത്.

പുതുതായി കണ്ടെത്തിയ ഗുഹ ഏറെ സവിശേഷമാണെന്ന് ടീം അംഗവും ജിയോളജിസ്റ്റുമായ മുഹമ്മദ് അല്‍ കിന്തി പറഞ്ഞു. ഗുഹക്ക് അടിയില്‍ തെളിനീര്‍ നിറഞ്ഞ കുളമുണ്ട്. ഗുഹയില്‍ പാറകള്‍ രൂപപ്പെട്ടിരിക്കുന്നത് ഏറെ മനോഹരമാണ്.

എന്നാല്‍ ഗുഹയില്‍ ഇറങ്ങുകയെന്നത് ഏറെ അപകടം പിടിച്ചതും സാഹസികവുമാണ്. വിവിധ രൂപത്തിലുള്ള ചരിവുകള്‍ ഉള്ളതിനാലും വിവിധ ഭാഗങ്ങളിലെ പ്രതലങ്ങളില്‍ വഴുക്കല്‍ ഉള്ളതിനാലും ഏറെ ശ്രദ്ധ വേണം. താെഴ പോകുന്തോറും അപകടസാധ്യത കൂടുതലാണ്. കയര്‍ ഉപയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മൂങ്ങ അടക്കമുള്ള നിരവധി ജീവികളുടെ വാസകേന്ദ്രം കൂടിയാണ് ഇവിടം. ഗുഹകളുടെ അറകളില്‍ വവ്വാലുകളും ഉണ്ട്. ഗുഹക്കുള്ളിലെ തടാകത്തില്‍ നീന്തിക്കളിക്കാനും കഴിയും.

ജിയോളജിക്കല്‍ മാപ്പ് ഉപയോഗിച്ചാണ് ഗുഹകള്‍ കണ്ടെത്തുന്നതെന്ന് കിന്തി പറഞ്ഞു. ഗുഹകളുടെ കാലപ്പഴക്കം കണ്ടെത്താന്‍ ടീമിന് കഴിയും. എല്ലാം ശാസ്ത്രീയ രീതിയിലാണ് കണ്ടെത്തുന്നത്. ഒമാനിലെ ഗുഹകളുടെ ഗവേഷണവുമായി ബന്ധപ്പെട്ട പുസ്തകം പുറത്തിറക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളിലായി 101 ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ സംബന്ധമായ വിവരങ്ങള്‍ പുസ്തക രൂപത്തിലാക്കാനാണ് പദ്ധതി. പുസ്തകത്തില്‍ പുതിയ കണ്ടെത്തലുകളും ചേര്‍ക്കും. പുസ്തകം അറബിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കും.ഇത് ഗുഹാ സാഹസികരെ ആകര്‍ഷിക്കാന്‍ സഹായകമാവും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഗുഹാ സാഹസിക ടൂറിസം വലിയ വ്യവസായമാണെന്നും അല്‍ കിന്തി പറഞ്ഞു.


വിനോദ സഞ്ചാരികൾക്ക്ക് കൗതുകമായി മഞ്ഞിൽ വിരിഞ്ഞ അഗ്നിപർവ്വതം....

Author
No Image

Naziya K N

No description...

You May Also Like