അഴിച്ചു പണിത നരേന്ദ്രമോദി മന്ത്രിസഭയിൽ 42% ക്രിമിനൽ കേസ് പ്രതികളും,90% കോടീശ്വരന്മാരും ആണെന്ന് പഠന റിപ്പോർട്ട്

നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായാണ് പഠന റിപ്പോർട്ട് തയാറാക്കിയത്

അഴിച്ചു പണിത നരേന്ദ്രമോദി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികളെന്ന് പഠന റിപ്പോർട്ട്.  കോടീശ്വരന്മാരാണ് മന്ത്രിസഭയിലെ തൊണ്ണൂറ് ശതമാനം പേരും. മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം തിനാല് ശതമാനമാണ്.  അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിൽ 16.24 കോടി രൂപയാണ് മന്ത്രിമാരുടെ ശരാശരി സ്വത്ത് എന്ന് ചൂണ്ടിക്കാട്ടി. 

നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയത് പുനഃസംഘടനയ്ക്ക് ശേഷമുള്ള നരേന്ദ്രമോദി മന്ത്രിസഭയിലെ അംഗങ്ങളുടെ ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠനറിപ്പോർട്ടാണ്. ലോക്‌സഭയിലും, രാജ്യസഭയിലും, തെരഞ്ഞെടുപ്പുകളിലും മന്ത്രിമാർ സ്വയം വെളിപ്പെടുത്തിയ വിവരങ്ങൾ പഠനവിധേയമാക്കി. ഇതനുസരിച്ച് 78ൽ 33 കേന്ദ്രമന്തിമാർ ക്രിമിനൽ കേസ് പ്രതികളാണ്.

മന്ത്രിസഭയിൽ അഞ്ച് വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങൾ ചുമത്തിയ 24 പേരുണ്ട്. ഒരു മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ടും കേസുണ്ട്. നാല് മന്ത്രിമാർ കൊലപാതകശ്രമത്തിൽ പ്രതികളാണ്. 

ഒരു കോടിക്ക് താഴെ സ്വത്തുള്ള എട്ട് മന്ത്രിമാരും 50 കോടിക്ക് മുകളിൽ വിലമതിക്കുന്ന സ്വത്തുക്കൾ നാല് മന്ത്രിമാരും സഭയിലുണ്ട്. ഇതിൽ ഒന്നാം സ്ഥാനത്ത്  379 കോടിയുടെ സ്വത്തുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ്. 64 കോടി 60 ലക്ഷം രൂപയുടെ സ്വത്താണ് മലയാളിയായ രാജീവ് ചന്ദ്രശേഖറിനുള്ളത്. കേന്ദ്രമന്ത്രി വി. മുരളീധരന്  27 ലക്ഷം രൂപയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടര കോടിയുടെ സ്വത്താണുള്ളത്. അതേസമയം തന്നെ, പത്ത് കോടിക്ക് മുകളിൽ ബാധ്യതയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരുമുണ്ട്.

കേരളത്തിലെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഇനി അന്താരാഷ്ട്ര വിപണിയിലേക്ക്

Author
Sub-Editor

Sabira Muhammed

No description...

You May Also Like