യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു

ഗുണ്ടാസംഘം അടിച്ചും ചവിട്ടിയുമാണ് യുവാവിനെ കൊന്നത്

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കെഡി കുഞ്ഞുമോൻ, ഷാൻ ബാബുവിനെ തലച്ചുമടായി കൊണ്ടുവന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട് താൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയുകയായിരുന്നു. ഷാൻ ബാബുവിനെ പൊലീസുകാർ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ജോമോനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഷാൻ ബാബു മറ്റൊരു ഗുണ്ടയുടെ കൂട്ടാളിയാണെന്നാണ് കുഞ്ഞുമോൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ മരിച്ചയാളുടെ ക്രിമിനൽ പശ്ചാത്തലം പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.

ഇന്ന് പുലർച്ചെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. അതിരാവിലെ ഷാൻ ബാബവിൻ്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താൻ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഉടൻ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

മരിച്ചെന്ന് കരുതിയ ഷാൻ ബാബുവിന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ആശുപത്രി വഴിമധ്യേ മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ഗുണ്ടാസംഘം അടിച്ചും ചവിട്ടിയുമാണ് യുവാവിനെ കൊന്നത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് പൊലീസ് അറിയിച്ചു. സി.ഐ അടക്കമുള്ള സംഘം ചോദ്യം ചെയ്യൽ തുടരുകയാണ്. കൊലപാതക കാരണമാണ് പൊലീസ് ചോദിച്ചറിയുന്നത്. കൊല്ലപ്പെട്ടയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

എലിസബത്ത് രാജ്ഞിയാണ് ഈ പുതിയ ഉത്തരവിറക്കിയത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like