പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രസർക്കാർ

ജിഎസ്ടി നഷ്ടപരിഹാരത്തുകയിലെ കുറവും കടംവാങ്ങല്‍ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തില്‍ ചര്‍ച്ചയായേക്കും. 

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് പരിഗണിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 28ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ശുപര്‍ശ ചെയ്യും. സംസ്ഥാനങ്ങള്‍ യോഗത്തില്‍ പ്രധാനമായും ഉന്നയിക്കുന്നത് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്ന കാലയളവ് 2022 ജൂലൈ എന്ന സമയപരിധിയില്‍ നിന്ന് നീട്ടണം എന്നാവശ്യമാകും. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ എതിര്‍ക്കും എന്നാണ് വിവരം. ഇതുമൂലം ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നല്‍കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ജിഎസ്ടി നിരക്കുകള്‍ പുതുക്കുന്ന കാര്യത്തിലും സമിതി തിരുമാനം കൈകൊള്ളും. ജിഎസ്ടി നഷ്ടപരിഹാരത്തുകയിലെ കുറവും, കടംവാങ്ങല്‍ പരിധിയും, നികുതിയിളവുമെല്ലാം ഈ യോഗത്തില്‍ ചര്‍ച്ചയായേക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യോഗം ചേരുന്നത്.  കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനോട് വിവിധ സംസ്ഥാനങ്ങള്‍ യോഗം ചേരാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നത്.

സൗമ്യക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

Author
Sub-Editor

Sabira Muhammed

No description...

You May Also Like