സാമ്പാറിന്റെ ചരിത്രം അറിയുമോ ?

കിടിലൻ രുചിയിൽ എങ്ങനെ സാമ്പാർ പൊടി  ഉണ്ടാക്കാമെന്നും നോക്കാം .

സാമ്പാര്‍ ദക്ഷിണേന്ത്യന്‍ വിഭവമായാണ് എല്ലാവരും എണ്ണുന്നതെങ്കിലും ചരിത്രത്തെ അല്‍‌പ്പം പിന്നിലേക്ക് തിരിച്ചാല്‍ അത് അങ്ങനെയല്ലെന്ന് കാണാം. മറാത്ത വീരപുത്രന്മാരുടെ നാട്ടിലാണ്, അതായത് ഇന്നത്തെ മഹാരാഷ്‌ട്രയിലാണ് സാ‍മ്പാറിന്‍റെ രുചിചരിത്രം ആരംഭിക്കുന്നതെത്രേ. 

സാമ്പാറിനെ ചരിത്രം രേഖപ്പെടുത്തുന്നത് ഏതാണ്ട് ഇപ്രകാരമാണ് - മറാത്ത ചക്രവര്‍ത്തി ഛത്രപതി ശിവാജിയുടെ മകന്‍ സാംബാജി ഒരുദിവസം വീട്ടില്‍ ‍- കൊട്ടാരത്തില്‍ ‍- വന്നപ്പോള്‍ അവിടെ ഭാര്യയും മകനും ഇല്ലായിരുന്നു. സാംബാജിക്കാണെങ്കിലോ നല്ല വിശപ്പ്. ‘ആരവിടെ’ എന്നു ചോദിച്ച് വല്ല ആഹാരവും വരുത്തി കഴിക്കാമായിരുന്നു. എന്നാല്‍ അന്ന് തന്‍റെ പാചക നൈപുണ്യം ഒന്നു പരീക്ഷിക്കാനാണ് സാംബാജി മുതിര്‍ന്നത്. ദാല്‍ എന്ന പരിപ്പുകറി ഉണ്ടാ‍ക്കാനാരംഭിച്ച സാംബാജി, പരിപ്പു വേവിച്ച് അതിലല്‍പ്പം പുളിയും ഉപ്പും എരിവും ചേര്‍ത്തു. സംഗതി പക്ഷേ, ദാല്‍ ആയില്ല എന്നാലും രുചികരമായ മറ്റൊരു കറിയായി പരിണമിച്ചു. 

പിന്നീട് തമിഴ്നാട്ടിലേക്ക് വന്ന മറാത്തികള്‍ സാംബാജിയുടെ ഈ പുതിയ ദാലും തങ്ങളോടൊപ്പം കൊണ്ടുവന്നു. തഞ്ചാവൂരിലെ തമിഴന്‍‌മാരാണ് ഈ കറിക്ക് സവിശേഷമായ രുചിഭേദം ഉണ്ടാക്കിയെടുത്തത്. അവരതില്‍ പച്ചക്കറികള്‍ ചേര്‍ത്തു. സ്വാദിനായി കായവും ഉപയോഗിച്ചു. അങ്ങനെ തഞ്ചാവൂരിലെ അഗ്രഹാരത്തെരുവുകളില്‍ എവിടെ നിന്നോ ആണ് നമ്മള്‍ ഇന്ന് കാണുന്ന സാ‍മ്പാര്‍ പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ചത്. പിന്നീട് നാവുകള്‍ക്കൊപ്പം തെക്കെ ഇന്ത്യ മുഴുവന്‍ സാമ്പാര്‍ മണം പരന്നു.

നാല് സവാള കൊണ്ടൊരു ചിക്കൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like