സംസ്ഥാനത്തെ ആദ്യത്തെ ഇക്കോ സെന്‍സിറ്റിവ് ആസ്ട്രോ ടൂറിസം സെന്‍റര്‍ മഞ്ഞംപൊതിക്കുന്നിൽ ഒരുങ്ങുന്നു.

മഞ്ഞംപൊതിക്കുന്ന് ഇക്കോ സെന്‍സിറ്റിവ് ആസ്ട്രോ ടൂറിസം സെന്‍ററാകുന്നതോടെ മലമുകളില്‍ ആധുനിക ടെലസ്‌കോപില്‍ രാത്രി ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കും. 

കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റിവ് ആസ്ട്രോ ടൂറിസം സെന്‍റര്‍ മഞ്ഞംപൊതിക്കുന്നില്‍ ഒരുങ്ങുന്നു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഞായറാഴ്ച വൈകീട്ട് 4.30ന്  നിര്‍വഹിക്കും. കാഞ്ഞങ്ങാട് നഗരത്തിലെ  മാവുങ്കാലിന് സമീപത്തുള്ള മഞ്ഞംപൊതിക്കുന്നിന്റെ  പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടാണ്  വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുക.

മഞ്ഞംപൊതിക്കുന്നിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിന്റെ  പശ്ചാത്തലത്തില്‍ വര്‍ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, അറബിക്കടല്‍ എന്നിവയുടെ ദൂരക്കാഴ്ച ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലസ്‌കോപ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയന്‍റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവയും സജ്ജീകരിക്കും.

മഞ്ഞംപൊതിക്കുന്ന് ഇക്കോ സെന്‍സിറ്റിവ് ആസ്ട്രോ ടൂറിസം സെന്‍ററാകുന്നതോടെ മലമുകളില്‍ ആധുനിക ടെലസ്‌കോപില്‍ രാത്രി ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കും. റിസപ്ഷന്‍ സോണ്‍, ഫ്ലവര്‍ സോണ്‍, പാര്‍ക്കിങ് സോണ്‍, ഫെസിലിറ്റി സോണ്‍, ഫൗണ്ടെയ്ന്‍ ആന്‍ഡ് ആസ്ട്രോ സോണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ റിസപ്ഷന്‍, ടൂറിസം വകുപ്പ് നല്‍കുന്ന ഫണ്ടില്‍ ജലധാരയും പാര്‍ക്കിങ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചരിവുകളും ടെലസ്‌കോപ്പും ബൈനോക്കുലറും മരത്തോപ്പുകളും ഫൗണ്ടെയ്ന്‍ പ്ലാസയും പദ്ധതിയുടെ ഭാഗമാകും.

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടാം ഘട്ടത്തില്‍  പദ്ധതി വിപുലീകരിക്കും.20 ബസുകള്‍ക്കും 150 കാറുകള്‍ക്കും  500 ടുവീലറുകള്‍ക്കും ഒരേസമയം നിര്‍ത്താവുന്ന പാര്‍ക്കിങ് സോണാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാസര്‍കോട് നഗരത്തില്‍നിന്ന് 31 കിലോമീറ്ററും കാഞ്ഞങ്ങാടുനിന്ന് അഞ്ച് കിലോമീറ്ററും മംഗളൂരുവില്‍നിന്ന് 94 കിലോമീറ്ററുമാണ് മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം. എന്‍.എച്ച്‌ 66ലൂടെ എളുപ്പം പദ്ധതി പ്രദേശത്തേക്കെത്താം. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും 92 കിലോമീറ്ററും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡില്‍നിന്നും അഞ്ച് കിലോമീറ്റര്‍ വീതവുമാണ് മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം.


രാജ്യത്ത് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ഫൈസര്‍

Author
No Image

Naziya K N

No description...

You May Also Like