സ്വകാര്യ ബസ് സര്‍വിസുകൾ നിർത്തി വെക്കാൻ ഒരുങ്ങി ബസ് ഉടമകള്‍.

ഉപയോഗിക്കാത്ത ബസിന് ഇന്‍ഷുറന്‍സ്, നികുതി എന്നിവ ഫോറം ജി സമര്‍പ്പിച്ചാല്‍ അടക്കേണ്ടതില്ല.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പിന് 'ഫോം ജി' സമര്‍പ്പിച്ച്‌  സ്വകാര്യ ബസുകള്‍ നിര്‍ത്തിവെക്കാന്‍ നീക്കം. ഉപയോഗിക്കാത്ത ബസിന് ഇന്‍ഷുറന്‍സ്, നികുതി എന്നിവ ഫോറം ജി സമര്‍പ്പിച്ചാല്‍ അടക്കേണ്ടതില്ല. ഇതിനോടകം കോഴിക്കോട് ജില്ലയില്‍ 45 ശതമാനം സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ബസുകള്‍ക്ക് നികുതിയില്ല. മേയ് മാസത്തില്‍ ഈ ഇളവ് അവസാനിക്കും. വാഹനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തി ടെസ്റ്റ് ബ്രേക്ക് എടുക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പോലും സര്‍വിസ് മുതലാവുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതിന് പിന്നാലെ നിന്ന് യാത്ര അനുവദിക്കുന്നില്ലെന്ന് വന്നതാണ് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമായത്. കോവിഡ് സാഹചര്യത്തില്‍ സര്‍വിസ് നിര്‍ത്തിവെക്കാന്‍ അസോസിയേഷന്‍ തീരുമാനമെടുക്കുന്നില്ലെന്നും ബസ് ഉടമകള്‍ സ്വന്തം തീരുമാനത്തിന് സര്‍വിസ് നിര്‍ത്തിവെക്കുകയാണെന്നും സ്വകാര്യ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി തുളസീദാസ് പറഞ്ഞു.

ചരിത്രം കുറിച്ച് നാസയുടെ ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്റര്‍ ചൊവ്വയില്‍ പറന്നുപൊങ്ങി.

Author
Sub-Editor

Sabira Muhammed

No description...

You May Also Like