നടൻ ദിലീപിന് ശബരിമലയിൽ വി. ഐ.പി,രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
- Posted on December 06, 2024
- News
- By Goutham prakash
- 203 Views
നടൻ ദിലീപിന് ശബരിമലയിൽ വി.
ഐ.പി,രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
.നടൻ ദിലീപിന് ശബരിമലയിൽ വി.ഐ.പി
പരിഗണന നൽകിയതിൽ വിമർശനവുമായി
ഹൈക്കോടതി. സംഭവത്തിൽ
ദേവസ്വംബോർഡിനോട് കോടതി
വിശദീകരണം തേടി. സന്നിധാനത്തെ
സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും
ഹൈക്കോടതിനിർദേശിച്ചിട്ടുണ്ട്
ശബരിമലയിൽ ആർക്കും പ്രത്യേക പരിഗണന
നൽകരുതെന്ന് ഹൈക്കോടതി. ശബരിമലയിൽ
ദിലീപിന് വി.ഐ.പി
പരിഗണനനൽകിയതിലാണ് ഹൈക്കോടതി
വിമർശനം.
വരിയിൽ നിന്ന ഭക്തരെ തടഞ്ഞതെന്തിനെന്നും
കോടതി.
നടൻ ദിലീപിൻ്റെ ശബരിമല ദർശനവുമായി
ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ
ഹൈക്കോടതി നിർദ്ദേശം നൽകി. സി.സി.ടി.വി
ദൃശ്യങ്ങളടക്കം സമർപ്പിക്കാനാണ് നിർദ്ദേശം.
പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ്
ദിലീപിൻ്റെ സന്ദർശനത്തിൽ അന്വേഷണം
തുടങ്ങി.
ദിലീപിന് വി.ഐ.പി പരിഗണന കിട്ടിയോ എന്ന്
ദേവസ്വം വിജിലൻസ് എസ്.പി
അന്വേഷിക്കുന്നുണ്ട്.
രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന് ദർശനം
നടത്താൻ കഴിയാതെ ഭക്തർ മടങ്ങിപ്പോകുന്നത്
കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന്ഹൈക്കോടതി
വിമർശിച്ചിരുന്നു. നടന് വി.ഐ.പി പരിഗണന
കൊടുത്ത്, മറ്റ് ഭക്തർക്ക് ദർശനം
തടസപ്പെടുത്തിയഉദ്യോഗസ്ഥർക്കെതിരെ
നടപടി വേണം, ദിലീപിനെതിരെ കോടതി
അലക്ഷ്യ നടപടി സ്വീകരിക്കണം, മുൻ
ഉത്തരവുകൾക്ക്വിരുദ്ധമായിട്ടാണ് വിഐപി
ദർശനം നടത്തിയത് എന്നും പറഞ്ഞ
ഹൈക്കോടതി ദേവസ്വം ബോർഡ് അടക്കം
ബന്ധപ്പെട്ടകക്ഷികളുടെ മറുപടി
സത്യവാങ്മൂലം കിട്ടിയശേഷം എന്തു
വേണമെന്ന് ആലോചിക്കാമെന്ന് പറഞ്ഞു.
പൊലീസ് അകമ്പടിയോടെ എങ്ങനെയാണ്
ദിലീപ് സന്നിധാനത്ത് വന്നതെന്ന
കോടതിയുടെ ചോദ്യത്തിന്
ജീവനക്കാരോട്വിശദീകരണം
തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം
ബോർഡിൻ്റെ മറുപടി. ഇത് സ്പെഷൽ
സെക്യൂരിറ്റി സോൺ അല്ലേയെന്ന്കോടതി
തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര
നേരമാണ് നിരന്ന് നിന്നത്, മറ്റുള്ളവരുടെ
ദർശനം അല്ലേ ഈ സമയത്ത്മുടങ്ങിയത്.
കാത്തുനിന്ന ഭക്തരുടെ കൂട്ടത്തിൽ കുട്ടികളും
ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.
ഹരിവരാസനം പാടുന്നസമയം മുഴുവൻ
അവിടെ നിൽക്കാൻ ദിലീപിന് എങ്ങനെ
അനുമതി കിട്ടിയെന്ന് കോടതി ചോദിച്ചു.
കുട്ടികൾ അടക്കമുളളവർക്ക്ദർശനം നടത്താൻ
കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നില്ലേ.
ദിലീപിന് സ്പെഷൽ ട്രീറ്റ് മെന്‍റ് എങ്ങനെ
കിട്ടി? ജില്ലാ ജഡ്ജിമാർഅടക്കമുളളവരെ
അവിടെ ഈ സമയം കണ്ടല്ലോയെന്നും കോടതി
ചോദിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ നാളെ തന്നെ
കോടതിക്ക് കൈമാറുമെന്ന് ദേവസ്വം ബോർഡ്
പ്രസിഡണ്ട് പറഞ്ഞു.
ക്രമക്കേട്നടന്നിട്ടുണ്ടെങ്കിൽ ശക്തമായ
നടപടിയെടുക്കും. നിലവിൽ സന്നിധാനത്ത്
ആർക്കും പ്രത്യേക പരിഗണന
നൽകരുതെന്നാണ്ബോർഡിന്റെയും
പോലീസിന്റെയും നിർദ്ദേശം.
സോപാനത്തേതുൾപ്പടെ സി.സി.ടി.വി
ദൃശ്യങ്ങൾ വിശദമായിപരിശോധിക്കുമെന്നും
ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
