ദേശിയപാത 66ന്‍റെ വിവിധ സ്ട്രച്ചുകളുടെ നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രിയും സംഘവും വിലയിരുത്തി

നാല് സ്ട്രച്ചുകളുടെ നിര്‍മ്മാണപൂര്‍ത്തീകരണം 

2025 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കും



ഓരോ മാസവും അഞ്ച് ശതമാനം

 നിര്‍മ്മാണ പുരോഗതി ഉണ്ടായിട്ടില്ലെങ്കില്‍

 കരാറുകാരനെ ടെര്‍മ്മിനേറ്റ് ചെയ്യും


പെര്‍ഫോമെന്‍സ് കുറവുള്ള

 കരാറുകാര്‍ക്ക് നോട്ടീസ് നല്‍കുമെന്ന്

 എന്‍.എച്ച്...


ദേശിയപാത 66ന്‍റെ നിര്‍മ്മാണ പുരോഗതികള്‍

 വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ

 നേതൃത്വത്തില്‍ ഉന്നതല യോഗംചേര്‍ന്നത്.

 കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം

 വരെയുള്ള ജില്ലകളിലെ ഒരോ

 സ്ട്രച്ചുകളുടെയും നിര്‍മ്മാണ

 പുരോഗതിപ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി

 അവലോകനം ചെയ്തു. 80 ശതമാനത്തില്‍

 കൂടുതല്‍ നിര്‍മ്മാണ പുരോഗതി

 കൈവരിച്ച്കഴിഞ്ഞ തലപ്പാടി-ചെങ്കള

 കോഴിക്കോട് ബൈപ്പാസ്രാമനാട്ടുകര -

 വളാഞ്ചേരിവളാഞ്ചേരി-കാപ്പിരിക്കാട്

 സ്ട്രച്ചുകള്‍ 2025 മാര്‍ച്ച് 31ന് മുമ്പ്

 പൂര്‍ത്തീകരിക്കുമെന്ന് എന്‍എച്ച്എഐ

 ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു

 

സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന്

 ദേശീയപാത നിര്‍മ്മാണത്തിന് ലഭിക്കേണ്ട

 വിവിധ അനുമതികള്‍ സംബന്ധിച്ചുംയോഗം

 ചര്‍ച്ചചെയ്തുവിവിധ ജലാശയങ്ങളില്‍ നിന്നും

 മണ്ണ് എടുക്കുന്നതിനുള്ള അനുമതിക്കുള്ള

 അപേക്ഷകളില്‍ വേഗത്തില്‍തീരുമാനം

 എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 ഏഴോളം ജലശ്രോതസ്സുകളില്‍ നിന്ന് മണ്ണ്

 എടുക്കാനുള്ള അനുമതിഎന്‍എച്ച്എഐ

 ചോദിച്ചിട്ടുണ്ടെന്നും അഷ്ടമുടി വേമ്പനാട്ട്

 കായല്‍ എന്നിവിടങ്ങളില്‍ നിന്ന് അനുമതി

 നല്‍കി കഴിഞ്ഞതായുംബാക്കിയുള്ളവ

 പരിശോധിച്ച് വരുകയാണെന്നും ജല സേചന

 വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.



മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പില്‍ നിന്നും

 മണ്ണ് എടുക്കാനുള്ള അനുമതി ലഭിച്ചശേഷം

 ചില സ്ഥലങ്ങളില്‍ ജനകീയപ്രതിഷേധങ്ങളെ

 തുടര്‍ന്ന് അതിനാവുന്നില്ലെന്ന് കരാറുകാര്‍

 ചൂണ്ടിക്കാട്ടിഅത്തരം സാഹചര്യങ്ങളില്‍

 കെട്ടിവെച്ച തുക തിരികെലഭിക്കുന്നതിന് വേണ്ട

 നടപടി സ്വീകരിക്കണമെന്ന് കരാറുകാര്‍

 ആവശ്യപെട്ടുഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍

 കഴിയുമെന്ന്റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍

 ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.


ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍

 വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വിവിധ ജില്ലാ

 കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിനിര്‍ദ്ദേശം നല്‍കി

17,293 കേസുകളാണ് ഭൂമിയേറ്റടുക്കലുമായി

 ബന്ധപ്പെട്ട് നിലവിലുള്ളത്ദേശിയപാത 66

 നായി ഭൂമിഏറ്റെടുക്കലിന്‍റെ പുരോഗതി 90

 മുതല്‍ 95 ശതമാനം വരെ പൂര്‍ത്തീകരിച്ചതായി

 യോഗം വിലയിരുത്തിഎന്‍എച്ച് 66

 ന്‍റെനിര്‍മ്മാണത്തിനായി 5580 കോടി രൂപ

 ഇതിനോടകം സംസ്ഥാനം മുടക്കിയിട്ടുണ്ട്.

 എന്‍എച്ച് 966 നിര്‍മ്മാണത്തിനായി 1065

 കോടി രൂപയും എന്‍എച്ച് 66നായി 237 കോടി

 രൂപയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്

 ഇന്ത്യകേരളത്തിനോടാവശ്യപ്പെടുന്നുണ്ട്



മണ്ണ് ലഭിക്കാത്തിനാലാണ്

 നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് പ്രതീക്ഷിച്ച

 പുരോഗതിയുണ്ടാകാത്തതെന്ന് കരാറുകാര്‍

 അഭിപ്രായപ്പെട്ടു. 50 ശതമാനത്തില്‍ താഴെ

 നിര്‍മ്മാണ പുരോഗതിയുള്ള സ്ട്രെച്ചുകളെ

 സംബന്ധിച്ച് യോഗം പ്രത്യേകമായി

 വിലയിരുത്തിഅരൂര്‍ - തുറവൂര്‍ 41 ശതമാനം,

 തുറവൂര്‍പറവൂര്‍ 27 ശതമാനംപറവൂര്‍-

 കൊറ്റംക്കുളങ്ങര 47 ശതമാനം,

 കടമ്പാട്ടുകോണം - കഴക്കൂട്ടം36 ശതമാനം

 എന്നിങ്ങനെയാണ് പ്രവര്‍ത്തന പുരോഗതി.

 ഓരോ മാസവും അഞ്ച് ശതമാനം പുരോഗതി

 ഉണ്ടയിട്ടില്ലെങ്കില്‍കരാറുകാരനെ ടെര്‍മ്മിനേറ്റ്

 ചെയ്യാനാണ് തീരുമാനമെന്ന് നാഷണല്‍

 ഹൈവേ അതോററ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍

 യോഗത്തെഅറിയിച്ചു.


അരൂര്‍ - തുറവൂര്‍ റൂട്ടിലെ ഗതാഗത കുരുക്ക്

 പരിഹരിക്കാന്‍ ആലപ്പുഴ എറണാകുളം

 കലക്ടമാര്‍ പ്രത്യേകമായി

 ശ്രദ്ധിക്കണമെന്ന്മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


പെര്‍ഫോമെന്‍സ് കുറവുള്ള കരാറുകാര്‍ക്ക്

 നോട്ടീസ് നല്‍കുമെന്നും എന്‍എച്ച്എഐ

 അറിയിച്ചു.

 യോഗത്തില്‍മുഖ്യമന്ത്രിയെക്കൂടാതെ

 പൊതുമരാമത്ത് വകുപ്പ മന്ത്രി പി. മുഹമ്മദ്

 റിയാസ്ജലവിഭവ വകുപ്പ് മന്ത്രി റോഷി

 അഗസ്റ്റിന്‍ജലവിഭവ വകുപ്പ് അഡീഷ്ണല്‍

 ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ,

 പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെബിജു,

 ദേശിയപാതറീജ്യണല്‍ ഓഫീസര്‍ ബിഎല്‍

 വീണകെഎസ്ഇബി ചെയര്‍മാന്‍

 ബിജുപ്രഭാകര്‍ വിവിധ ജില്ലാ കലക്ടര്‍മാര്‍

 ദേശിയപാതവിഭാഗത്തിലെ പ്രോജക്ട്

 ഡയറക്ടര്‍മാര്‍കരാറുകാര്‍ എന്നിവര്‍

 പങ്കെടുത്തു.



സി.ഡിസുനീഷ്


Author
Citizen Journalist

Goutham prakash

No description...

You May Also Like