രാജ്യത്ത് 200 പേർക്ക് ഒമിക്രോൺ

മുംബൈയിലും ദില്ലിയിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്

കോവിഡ് വകഭേദമായ ഒമിക്രോൺ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി രാജ്യത്ത്  200 പേർക്ക് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 77 പേർ രാജ്യം വിടുകയോ, രോഗം ഭേദമാവുകയോ ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മുംബൈയിലും ദില്ലിയിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്.  ഇതുവരെ 15 പേർക്കാണ് കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വകഭേദത്തിൻറെ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ അഞ്ച് ആശുപത്രികൾ ഒമിക്രോൺ ചികിത്സയ്ക്ക് മാത്രമാക്കി മാറ്റി. 

ബിഎംസി ഉൾപ്പടെ മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികളും ശക്തമാക്കി. അതേസമയം കേന്ദ്രത്തിൻറെ കോവിഡ് ഗവേഷക സംഘം വ്യക്തമാക്കുന്നത് രാജ്യത്ത് ഒമിക്രോൺ വ്യാപനം തീവ്രമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ്. 

വാക്സീനുണ്ടാക്കുന്ന പ്രതിരോധ ശേഷി മറികടക്കാൻ വൈറസിന് ശേഷിയുണ്ടെന്നതിനും നിലവിൽ തെളിവില്ല. വകഭേദത്തെ കുറിച്ചുള്ള സൂക്ഷ്മമായ പഠനം പുരോഗമിക്കുകയാണെന്നും ഇവർ വാർത്താ കുറിപ്പിൽ അറിയിച്ചു. 23,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി പാർലമെൻറിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നാല് പേര്‍ക്ക് കൂടി സംസ്ഥാനത്ത് ഒമിക്രോണ്‍

Author
Sub-Editor

Sabira Muhammed

No description...

You May Also Like