ഗുബിണി മൂങ്ങയും പക്ഷി പാവകളുമായി മനു ജോസെത്തി,,ഹെക്കി ബണക്കിലേ പക്ഷി മേള,,ഇനി പക്ഷികളുടെ പറുദീസയാകും.
- Posted on November 14, 2025
- News
- By Goutham prakash
- 17 Views
സി.ഡി. സുനീഷ്
കൽപ്പറ്റ.
പക്ഷികളുടെ ലോകം ഇന്ന് പക്ഷി മേളയിൽ വിരിയും.
ഗുബിണി മൂങ്ങയും പക്ഷി പാവകളുമായി മനു ജോസെത്തി,,,,,,,ഹെക്കി ബണക്കിലേ പക്ഷി മേള,,ഇനി പക്ഷികളുടെ പറുദീസയാകും.
തിയേറ്റർ സാമൂഹ്യ മാറ്റത്തിനുപയോഗിക്കാവുന്ന സർഗ്ഗാത്മകമായ കണ്ണിയാക്കി മാറ്റി പ്രവർത്തിക്കുന്ന ആല (സെന്റർ ഫോർ കൾച്ചർ ആന്റ് ആൾട്ടർ നേറ്റീവ് എഡ്യുക്കേഷൻ) സ്ഥാപക ഡയറക്ടറും സഹ പ്രവർത്തകർ പക്ഷി പാവകളുമായി വയനാട്ടിലെത്തി.
തിയേറ്റർ വെറും നാടകം കളിക്കാനും സിനിമയിൽ അഭിനയിക്കാനും ഉള്ളത് മാത്രമല്ല, വിവിധ സർഗ്ഗ സിദ്ധികളാൽ സാമൂഹ്യ മാറ്റത്തിനായുള്ള
ഒരു കണ്ണിയാകണമെന്ന് തിയേറ്റർ ആക്ട്വിസ്റ്റുമായ മനു ജോസ് പറഞ്ഞു.
ഗുബിണി മൂങ്ങയും പക്ഷി പാവകളും ഇനി പക്ഷി മേളയിൽ പറന്ന് നടക്കും, നമ്മെ ചിരിപ്പിക്കും ചിന്തിപ്പിക്കും.
,, നാടകം ഒരു സർഗ്ഗാത്മകമായ വിനിമയ മാധ്യമം എന്ന നിലയിൽ സാമൂഹ്യ മാറ്റത്തിനുപയോഗിക്കാവുന്ന ബദൽ വിദ്യഭാസ മാതൃകയാണെന്ന് മനു ജോസ് പറഞ്ഞു.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥിയായിരിക്കെ തന്നെ വിവിധ സാമൂഹ്യ
മുന്നേറ്റങ്ങളിൽ ഭാഗഭാക്കായി തിയേറ്ററിനെ വിവിധ സാമൂഹ്യ മാറ്റത്തിൽ സർഗ്ഗാത്മകമായി പ്രയോജനപ്പെടുത്തിയ വിവിധ സർഗ്ഗ വൈഭവങ്ങൾ ഉള്ള കലാകാരനാണ്.
മികച്ച നാടക കലാകാരൻ, കഥ പറച്ചിൽ കാരൻ, മോൾട്ടിവേറ്റർ, കലാകാരൻ, സംവിധായകൻ തുടങ്ങി അനേകം മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയനായ തിയേറ്റർ ആക്ട് വിസ്റ്റാണ്.
എറണാകുളം മുളന്തുരുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലയിൽ, റിഹേൽസലുകൾ, അവതരണങ്ങൾ, വർക്ക് ഷോപ്പ്സ്, സെമിനാർ, സംവാദങ്ങൾ, ഷൂട്ടിങ്ങ് ഫ്ലോർ ഫോർ ടി.വി. ഷോസ്, എക്സ് ബിഷൻസ്, ഫിലിം സ്ക്രീനിങ്ങ്, ആർട്ടിസ്റ്റ് റസിഡൻസി പോഗ്രാം എന്നിവയാണ് നടക്കുന്നത്.
വയനാട് പക്ഷിമേളയുടെ മുളന്തുരുത്തി ആല കൾച്ചറ ൽ സെന്ററിലെ മനു ജോസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള പക്ഷിപാവകൾ പക്ഷിമേളയിലെ സർഗ്ഗ സാന്നിദ്ധ്യമാകും.
ഹെക്കി ബണക്ക് ലോഗോയിലുള്ള ഗുബിണി എന്ന് പേരിട്ടിരിക്കുന്ന മൂങ്ങയുടെ രൂപത്തിലുള്ള വലിയ പക്ഷിപ്പാവയും പക്ഷി പാവകളും
നടത്തിയ വിളംബര യാത്ര ഹ്യും സെന്ററിലെ ടോമോ സ്കൂളിലെ കുട്ടികൾ പക്ഷിരൂപ ങ്ങളെണിഞ്ഞ് പ്രകടനങ്ങൾ കാഴ്ചവെച്ചു. കല്പറ്റ ടൗണിലൂടെ നടന്ന വിളമ്പര ജാഥയിൽ പക്ഷിപ്പട്ടുകൾ പാടുകയും മൂന്ന് ഇടങ്ങളിലായി അവതരണങ്ങൾ കാഴ്ച വെക്കുകയും ചെയ്തു. ആല യിലെ ഊരുകൂട്ടം കലാകാരന്മാർ ചേർന്നുണ്ടാക്കിയ പക്ഷിപ്പ്പാവകളും മുഖമൂടികളും ജനശ്രദ്ധ പിടിച്ചു പറ്റി. 14,15,16 തിയ്യതികളിലായി പുളിയാർ മല ഹ്യും സെന്റർ ക്യാമ്പസ്സിൽ വെച്ച് നടക്കുന്ന പക്ഷി മേളയിലേക്ക് വയനാട്ടിലെ ജനങ്ങളെ ക്ഷണിക്കുന്നതിനാണ് ഗുബിണി വന്നത്.
ഗുബിണി മൂങ്ങയും ഹെക്കി ബണക്കും, പേരുകൾ പോലെ തന്നെ കൗതുകമുണർത്തുന്നതായിരുന്നു.
വയനാട് പക്ഷിമേളയുടെ മുന്നോടിയായി കല്പറ്റ പുതിയ സ്റ്റാൻഡ് മുതൽ ജൈത്ര തീയ്റ്റർ വരെ വിളംബര ജാഥ സംഘടിപ്പിച്ചു. മുളന്തുരുത്തി ആല കൾച്ചറ ൽ സെന്ററിലെ മനു ജോസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള പക്ഷിപ്പ്പാവകളുമായാണ് ജാഥ മുന്നോട്ടുപോയത്.
ഹെക്കി ബണക്ക് ലോഗോയിലുള്ള ഗുബിണി എന്ന് പേരിട്ടിരിക്കുന്ന മൂങ്ങയുടെ രൂപത്തിലുള്ള വലിയ പക്ഷിപ്പാവയുടെ അകമ്പടിയോടെയാണ് ജാഥ മുന്നോട്ടു പോയത്. ഒപ്പം തന്നെ ഹ്യും സെന്ററിലെ ടോമോ സ്കൂളിലെ കുട്ടികൾ പക്ഷിരൂപ ങ്ങളെണിഞ്ഞ് പ്രകടനങ്ങൾ കാഴ്ചവെച്ചു. കല്പറ്റ ടൗണിലൂടെ നടന്ന വിളമ്പര ജാഥയിൽ പക്ഷിപ്പട്ടുകൾ പാടുകയും മൂന്ന് ഇടങ്ങളിലായി അവതരണങ്ങൾ കാഴ്ച വെക്കുകയും ചെയ്തു. ആല യിലെ oru കൂട്ടം കലാകാരന്മാർ ചേർന്നുണ്ടാക്കിയ പക്ഷിപ്പ്പാവക്കളും മുഖമൂടികളും ജനശ്രദ്ധ പിടിച്ചു പറ്റി. 14,15,16 തിയ്യതികളിലായി പുളിയാർ മല ഹ്യും സെന്റർ ക്യാമ്പസ്സിൽ വെച്ച് നടക്കുന്ന പക്ഷി മേളയിലേക്ക് വയനാട്ടിലെ ജനങ്ങളെ ക്ഷണിക്കുന്നതിനാണ് ഗുബിണി വന്നത്.
ഗുബിണി മൂങ്ങയും ഹെക്കി ബണക്കും, പേരുകൾ പോലെ തന്നെ കൗതുകമുണർത്തുന്നതായിരുന്നു വിളംബരജാഥ. തുടർദിവസങ്ങളിലെ പരിപാടികളും ഇത്തരത്തിൽ പല കാഴ്ചകളും ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നാണ് സംഘടകർ പറയുന്നത്.അറുപതോളം പേർ പങ്കെടുത്ത പരിപാടിയിൽ പക്ഷിമേളയെ കുറിച്ചുള്ള കാര്യങ്ങൾ ഫെസ്റ്റിവൽ ക്യു റേറ്റർ സുമ ടി ആർ, സി കെ വിഷ്ണുദാസ് എന്നിവർ അവതരിപ്പിച്ചു.
