ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ
- Posted on December 16, 2024
- News
- By Goutham prakash
- 293 Views
ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ്
ചെയ്ത ലൈബ്രറികളിലെ സെക്രട്ടറി മാർക്കും
ലൈബ്രേറിയൻ മാർക്കും
ഇൻഷുറൻസ്പരിരക്ഷ ഉറപ്പാക്കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
15000 പേരാണ് പദ്ധതിയുടെ
ഗുണഭോക്താക്കളാവുക. സംസ്ഥാനത്തെ
10000 ലൈബ്രറികളാണ് ഗ്രന്ഥശാലാ
സംഘത്തിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.
കാസർകോട് വിദ്യാനഗർഉദയഗിരിയിൽ കേരള
ലൈബ്രറി കൗൺസിൽ ട്രെയിനിംഗ്
ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരോദ് ഘാടനം
നിർവ്വഹിച്ച്സംസാരിക്കുകയായിരുന്നു
അദ്ദേഹം.
വായിക്കുന്ന മനുഷ്യൻ ചിന്തിക്കുന്നവനാകും.
ചിന്തിക്കുന്നവർ ലോകത്തെ കൂടുതൽ
സുന്ദരമാക്കാൻ ശ്രമിക്കും. ഗ്രാമങ്ങളിലെബാല
വേദികൾ, ലൈബ്രറികളിലെ എഴുത്ത് പെട്ടികൾ,
ഹൈസ്കൂൾ വിദ്യാർഥികൾക്ക് വായനോത്സവം,
ചിൽഡ്രൻസ് ഹോംലൈബ്രറി സർവീസ്,
ജയിൽ ലൈബ്രറികൾ തുടങ്ങി വിവിധ
മേഖലകളിലായി വായനയും പുസ്തകങ്ങളും
എത്തിക്കുന്നഗ്രന്ഥശാല സംഘത്തെ മുഖ്യമന്ത്രി
അഭിനന്ദിച്ചു.
ലൈബ്രറികൾ കേവലം പുസ്തകങ്ങളുടെ
സൂക്ഷിപ്പ്, വിതരണ കേന്ദ്രങ്ങൾ മാത്രമല്ല ഒരു
സർവ്വകലാശാലയുടെ റോൾ കൂടിഅവയ്ക്കുണ്ട്.
മുൻകാലങ്ങളിൽ സമൂഹം
പുസ്തകങ്ങളിലൂടെയാണ് ലോക വീക്ഷണം
നടത്തിയിരുന്നത്. സർവ്വകലാശാലകളിലെ
പുസ്തകങ്ങൾ എല്ലാം സർക്കാർ ഡിജിറ്റൽ
രൂപത്തിലാക്കി കഴിഞ്ഞു. ഈ പുസ്തകങ്ങൾ
പൊതു ജനങ്ങൾക്കുംലഭ്യമാക്കുന്നതിന്
ഗ്രന്ഥശാല സംഘം മുൻകൈയെടുക്കണം
വിജ്ഞാനം സാമൂഹിക മാറ്റത്തിന് എന്ന
ആശയവുമായിവിജ്ഞാനത്തിൻ്റെ
ജനാധിപത്യവത്ക്കരണത്തിന്
മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം
ഓർമ്മിപ്പിച്ചു.
അന്ധവിശ്വാസങ്ങൾക്കുംഅനാചാരങ്ങൾക്കും
എതിരെ പ്രവർത്തിക്കാൻ പുസ്തകങ്ങൾ
നൽകുന്ന വെളിച്ചം പടവാളാകട്ടെയെന്നും
മുഖ്യമന്ത്രി പറഞ്ഞു.
വായന വളർത്തുന്നതോടൊപ്പം സാമൂഹിക
പ്രതിബദ്ധതയും പുലർത്തുന്ന ഗ്രന്ഥശാല
സംഘം കോവിഡ് കാലത്തും
പ്രളയകാലത്തുമായി 4.5 കോടി രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
കൈമാറിയിരുന്നു.
മുണ്ടക്കൈയിലുംചൂരൽമലയിലും ദുരന്ത
മുണ്ടായപ്പോൾ 14 വീടുകളും ഒരു ലൈബ്രറിയും
നിർമ്മിച്ച് നൽകുമെന്ന് അറിയിക്കുകയും ഒരു
കോടി രൂപകൈമാറുകയും ചെയ്തിട്ടുണ്ടെന്ന്
മുഖ്യമന്ത്രി പറഞ്ഞു.
