വലിയതുറ തീരദേശ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ.

തിരുവനന്തപുരംവലിയതുറ തീരദേശ

 സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടത്തി

 ചികിത്സയും 24 മണിക്കുർ

 സേവനവുംപുനരാരംഭിക്കുന്നതിന് ആവശ്യമായ

 അടിസ്ഥാന സൗകര്യങ്ങൾ

 ഏതൊക്കെയാണെന്ന് കണ്ടെത്തുന്നതിനായി

 ജില്ലാ മെഡിക്കൽഓഫീസർ ആശുപത്രി

 സന്ദർശിച്ച് ആറാഴ്ചക്കകം റിപ്പോർട്ട്

 സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 ചെയർപേഴ്സൺജസ്റ്റിസ് അലക്സാണ്ടർ

 തോമസ്.


ആവശ്യമുള്ള  ഡോക്ടർമാരുടെയും

 നേഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും

 എണ്ണംനിലവിലുള്ള ജീവനക്കാരുടെ എണ്ണം,

 ആശുപത്രിയിൽ നിലവിലുള്ള

 കിടക്കകളുടെഎണ്ണംകിടത്തി ചികിത്സ

 പുനരാരംഭിക്കാൻ പര്യാപ്തമായ

 അടിസ്ഥാനസൗകര്യങ്ങൾ ആശുപത്രി

 കെട്ടിടത്തിനുണ്ടോ തുടങ്ങിയ കാര്യങ്ങൾ

 ഡി.എം. യുടെ റി്പ്പോർട്ടിൽ

 ഉൾക്കൊള്ളിച്ചിരിക്കണം.



കോവിഡിന് മുമ്പ് കിടത്തി ചികിത്സയും 24

 മണിക്കൂർ സേവനവും ലഭ്യമാക്കിയിരുന്ന

 ആശുപത്രിയായിരുന്നു വലിയതുറതീരദേശ

 ആശുപത്രിയെന്ന് ഡി.എം. കമ്മീഷനെ

 അറിയിച്ചുഇപ്പോൾ 6 ഡോക്ടർമാരുടെ

 സേവനം ലഭ്യമാണ്കിടത്തിചികിത്സ

 പുനരാരംഭിക്കണമെങ്കിൽ 3 ഡോക്ടർമാരുടെ 

 സേവനം കൂടി ലഭിക്കണംആശുപത്രി

 കെട്ടിടത്തിന്റെ ബലക്ഷയവുംചോർച്ചയും

 പരിഹരിച്ചാൽ മാത്രമേ കിടത്തി ചികിത്സ

 പുനരാരംഭിക്കാൻ കഴിയുകയുള്ളുവെന്ന്

 റിപ്പോർട്ടിൽ പറയുന്നു.



തദ്ദേശ സ്വയംഭരണ വകുപ്പ്  2023 ഒക്ടോബർ 

25 ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം

 നഗരസഭയുമായി ബന്ധപ്പെട്ടആശുപത്രികളിൽ

 ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കൽ

 സ്റ്റാഫിനെയും നിയമിക്കാൻ മാത്രമാണ്

 അനുമതിയെന്ന് നഗരസഭാസെക്രട്ടറി

 കമ്മീഷനെ അറിയിച്ചു.



വലിയതുറ സ്വദേശി ജെറോം മിരാന്റ സമർപ്പിച്ച

 പരാതിയിലാണ് നടപടി.



സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like