കൊമ്പാരു വന്യജീവി സങ്കേതത്തിലെ കൗതുക കാഴ്ച
കർണ്ണാടക: ഇരയും വേട്ടക്കാരനും ഒരുമിച്ച് മണിക്കൂറുകളോളം ചിലവഴിച്ച കാഴ്ചയാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. കർണാടകയിലെ കൊമ്പാരു വന്യജീവി സങ്കേതത്തോട് ചേർന്നുള്ള വിശ്രമകേന്ദ്രത്തിൽ നിന്നാണ് സംഭവം. ഒരു പുള്ളിപ്പുലി നായയെ പിന്തുടരുകയായിരുന്നു. ജനൽ വഴി നായ ടോയ്‌ലറ്റിന്റെ ഉള്ളിൽ പ്രവേശിച്ചു . ടോയ്‌ലറ്റ് പുറത്ത് നിന്ന് അടച്ചിരുന്നു. നായയുടെ പുറകിൽ കയറിയ പുലിയും ടോയ്‌ലറ്റിൽ കുടുങ്ങി. പുലിയെ കണ്ട നായ പരിഭ്രാന്തിയോടെ ഒരു മൂലയിൽ നിശബ്ദമായി ഇരുന്നു. നായ കുരയ്ക്കാൻ പോലും ധൈര്യപ്പെട്ടില്ല. പട്ടിണി കിടന്ന പുലി നായയെ ഓടിച്ചിട്ടും നായയെ തിന്നില്ല. ഒറ്റ ചാട്ടത്തിൽ പട്ടിയെ പറിച്ചെറിഞ്ഞ് അത്താഴം കഴിക്കാമായിരുന്നു പുലിക്ക്. എന്നാൽ രണ്ട് മൃഗങ്ങളും ഏകദേശം പന്ത്രണ്ട് മണിക്കൂറോളം വ്യത്യസ്ത കോണുകളിൽ ഒന്നിച്ച് അനങ്ങാതെ ഇരുന്നു. ഈ പന്ത്രണ്ട് മണിക്കൂറിനിടയിൽ പുള്ളിപ്പുലി തീർത്തും നിശ്ശബ്ദമായിരുന്നു.വനംവകുപ്പ് പുലിയെ ട്രാൻക്വിലൈസർ ഡാർട്ട് ഉപയോഗിച്ച് പിടികൂടി.ഇപ്പോൾ ഉയരുന്ന ചോദ്യം, വിശന്നുവലഞ്ഞ പുള്ളിപ്പുലി എന്തുകൊണ്ട് നായയെ മുന്നിൽ കിട്ടിയിട്ടും ഭക്ഷിച്ചില്ല എന്നതാണ്.
വന്യജീവി ഗവേഷകർ ഈ ചോദ്യത്തോട് പ്രതികരിച്ചു: അവരുടെ അഭിപ്രായത്തിൽ, വന്യമൃഗങ്ങൾ അവരുടെ സ്വാതന്ത്ര്യത്തോട് വളരെ സെൻസിറ്റീവ് ആണ്. തങ്ങളുടെ സ്വാതന്ത്ര്യം അപഹരിക്കപ്പെട്ടുവെന്ന് അവർ മനസ്സിലാക്കുമ്പോൾ, അവർക്ക് അഗാധമായ ദുഃഖം അനുഭവപ്പെടും, അങ്ങനെ അവർക്ക് അവരുടെ വിശപ്പ് മറക്കാൻ കഴിയും. ആമാശയത്തിന് ഭക്ഷണം നൽകാനുള്ള അവരുടെ സ്വാഭാവിക പ്രചോദനം മങ്ങാൻ തുടങ്ങുന്നു. സ്വാതന്ത്ര്യവും സന്തോഷവും പരസ്പര പൂരകങ്ങളാണ് . നാം ആഗ്രഹിക്കുന്ന രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം. എന്ത് കൊണ്ട് മനുഷ്യൻ ഇങ്ങനെ ചിന്തിക്കുന്നില്ല. അങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായിരുന്നേനെ.
റിപ്പോർട്ട് : പ്രത്യേക ലേഖിക