ജല വിഭവ വികസന വിനിയോഗ കേന്ദ്രവും ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയും ധാരണ പത്രം ഒപ്പുവച്ചു.
- Posted on April 07, 2025
- News
- By Goutham prakash
- 135 Views
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോടുള്ള ജല വിഭവ വികസന വിനിയോഗ കേന്ദ്രവും ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയും ധാരണ പത്രം ഒപ്പുവച്ചു. ജല വിഭവ വികസന വിനിയോഗ കേന്ദ്രം ഡയറക്ടർ മനോജ്.പി. സാമുവേൽ,ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ ജനറൽ സെക്രട്ടറി വിനോദ്. എം. നമ്പ്യാർ എന്നിവരാണ് ധാരണ പാത്രത്തിൽ ഒപ്പുവച്ചത്.
ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിന് വിശദമായ പദ്ധതിയുണ്ടാക്കുകയാണ് ധാരണ പത്രത്തിന്റെ ലക്ഷ്യം. ഏപ്രിൽ 2025ന് ആരംഭം കുറിച്ചുകൊണ്ട് ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ സീനിയർ ഗവേഷകൻ ഡോ. പ്രിജുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് നടത്തുന്നത്. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സാമൂഹികവും , സാംസ്‌കാരികവും , പാരിസ്ഥിതികവുമായ വിഷയങ്ങൾ പഠനവിധേയമാക്കും.
ആദ്യഘട്ടത്തിൽ നിലവിൽ ലഭ്യമായ പഠനങ്ങൾ സമാഹരിക്കുകയും വിശകലനം നടത്തുകയുമാണ് ചെയ്യുന്നത്. തുടർന്ന് മുൻകാല പഠനങ്ങളുടെ പോരായ്മകൾ കണ്ടെത്തുകയും, ആവശ്യമായ മേഖലകളിൽ തുടർ പഠനങ്ങളും പദ്ധതി ആസൂത്രണം നടത്തുന്നു. പഠനത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ പ്രവർത്തനങ്ങൾ വിഭാവന ചെയ്യുകയാണ് അവസാന ഘട്ടം. കൊച്ചിൻ ഷിപ്യാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടത്തുന്നെതെന്ന്ജല വിഭവ വികസന വിനിയോഗ കേന്ദ്രവും ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയും ധാരണ പത്രം ഒപ്പുവച്ചു.
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോടുള്ള ജല വിഭവ വികസന വിനിയോഗ കേന്ദ്രവും ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയും ധാരണ പത്രം ഒപ്പുവച്ചു. ജല വിഭവ വികസന വിനിയോഗ കേന്ദ്രം ഡയറക്ടർ മനോജ്.പി. സാമുവേൽ,ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ ജനറൽ സെക്രട്ടറി വിനോദ്. എം. നമ്പ്യാർ എന്നിവരാണ് ധാരണ പാത്രത്തിൽ ഒപ്പുവച്ചത്.
ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിന് വിശദമായ പദ്ധതിയുണ്ടാക്കുകയാണ് ധാരണ പത്രത്തിന്റെ ലക്ഷ്യം. ഏപ്രിൽ 2025ന് ആരംഭം കുറിച്ചുകൊണ്ട് ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ സീനിയർ ഗവേഷകൻ ഡോ. പ്രിജുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് നടത്തുന്നത്. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സാമൂഹികവും , സാംസ്‌കാരികവും , പാരിസ്ഥിതികവുമായ വിഷയങ്ങൾ പഠനവിധേയമാക്കും.
ആദ്യഘട്ടത്തിൽ നിലവിൽ ലഭ്യമായ പഠനങ്ങൾ സമാഹരിക്കുകയും വിശകലനം നടത്തുകയുമാണ് ചെയ്യുന്നത്. തുടർന്ന് മുൻകാല പഠനങ്ങളുടെ പോരായ്മകൾ കണ്ടെത്തുകയും, ആവശ്യമായ മേഖലകളിൽ തുടർ പഠനങ്ങളും പദ്ധതി ആസൂത്രണം നടത്തുന്നു. പഠനത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ പ്രവർത്തനങ്ങൾ വിഭാവന ചെയ്യുകയാണ് അവസാന ഘട്ടം. കൊച്ചിൻ ഷിപ്യാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടത്തുന്നതെന്ന്
ജനറൽ സെക്രട്ടറി
വിനോദ് എം. നമ്പ്യാർ
പറഞ്ഞു.
