പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിത കഥ പുറംലോകത്തോടു പറയാൻ സിനിമയ്ക്കു കഴിയുന്നു - മീറ്റ് ദ ഡയറക്ടർ ചർച്ച

പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ

 ജീവിതകഥകൾ പുറംലോകത്തോട് പറയാൻ

 സിനിമ എന്ന മാധ്യമത്തിന് കഴിയുന്നു

 എന്ന്മീറ്റ്  ഡയറക്ടർ പരിപാടിയിൽ

 പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർയവ

 സംവിധായകർ നേരിടുന്ന പ്രശ്‌നങ്ങളടക്കം

 ചർച്ചചെയ്ത പരിപാടി ഏറെ ശ്രദ്ധ നേടി.


തന്റെ സിനിമ ആസാമിലെ

 ബാഗ്ജാനിലുള്ളവരുടെ ശബ്ദമാണെന്ന്,

 ബാഗ്ജാൻ വാതകച്ചോർച്ച പ്രമേയമാക്കിയ 

'ബാഗ്ജാൻഎന്ന സിനിമയുടെ സംവിധായകൻ

 ജയചിങ് ജായി ദേഹോത്യ പരിപാടിയിൽ

 പറഞ്ഞു. 2020 അസമിലുണ്ടായ

 ദുരന്തത്തിന്റെഇരകളാണ്

 ചിത്രത്തിലഭിനയിച്ചവരിൽ ഒരാൾ

 ഒഴികെയുള്ളവരെല്ലാംദുരന്തബാധിതർക്ക്

 വേണ്ട ശ്രദ്ധ ലഭിച്ചിട്ടില്ലെന്നും

 അവരുടെപ്രശ്‌നങ്ങൾ

 പുറംലോകത്തെത്തിക്കാനാണ് സിനിമയിലൂടെ

 ശ്രമിച്ചതെന്നും ദേഹോത്യ വ്യക്തമാക്കി.  


 ചലച്ചിത്ര മേളയിലൂടെ തന്റെ സ്വപ്നമാണ്

 യാഥാർഥ്യമായതെന്ന് 'ഗേൾഫ്രണ്ട്'

 സിനിമയുടെ സംവിധായിക

 ശോഭനപടിഞ്ഞാറ്റിൽ പറഞ്ഞുഏറെ

 പ്രതിസന്ധികൾക്ക് ശേഷം ചെയ്ത ആദ്യ

 സിനിമയുടെ ആദ്യ പ്രദർശനം

 ഐഎഫ്എഫ്‌കെയിൽനടന്നത് വലിയ

 നേട്ടമാണെന്നും ശോഭന പറയുന്നു

 കുടിയേറ്റക്കാർ ഇപ്പോഴും അനുഭവിക്കേണ്ടി

 വരുന്ന വംശീയ വിദ്വേഷമാണ്'എൽബോ'

 സിനിമയുടെ പ്രമേയമെന്നും താനും പലപ്പോഴും

 ഇത്തരം വിദ്വേഷത്തിനിരയായിട്ടുണ്ടെന്നും

 ചിത്രത്തിലെ നടിജമീലിയ ബാഗ്ദാഹ് പറഞ്ഞു.


ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിപാടി

 അവസാനിക്കുമ്പോഴും ചോദ്യങ്ങൾ

 അവസാനിച്ചിരുന്നില്ലമീരാ

 സാഹിബ്മോഡറേറ്ററായ പരിപാടിയിൽ

 സംവിധായകരായ ഭരത് സിംഗ് പരിഹ

ഷീപ് ബാൺ), അഭിനേതാക്കളായ പൗളിന

 ബെർണിനി(മെമ്മറീസ് ഓഫ്  ബേണിങ്

 ബോഡി), മോനൂജ് ബോർകകോതൈ 

(ബാഗ്ജാൻസഹർ സ്തുദേഹ്  (വെയിറ്റ്

 അൺടിൽസ്പ്രിങ്) ,കഥാകൃത്തായ രമേന്ദ്ര

 സിംഗ് (ഷീപ് ബാൺ), നിർമ്മാതാവായ

 ഡാനിയേൽ സേർജ് (അനിമൽ ഹ്യൂമനോ)

 എന്നിവർപങ്കെടുത്തുബാലു കിരിയത്ത്

 പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.




സി.ഡിസുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like