സപ്ലൈകോ ഔട്‍ലെറ്റുകളിൽ പലവ്യഞ്ജന ക്ഷാമം, അരി തീർന്നിട്ട് ദിവസങ്ങൾ; ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തിലും ഉൽപ്പന്നങ്ങൾ ഇല്ല.

ക്രിസ്മസിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ

 ജില്ലയിലെ സപ്ലൈകോ വിൽപനശാലകളിൽ

 പലയിടത്തും അരിയുംപലവ്യഞ്ജനങ്ങളും ഇല്ല.

 പച്ചരിവെളിച്ചെണ്ണമുളക്മല്ലി

 എന്നിവയ്ക്കാണ് ക്ഷാമം കൂടുതൽ.

 ലഭ്യമല്ലാത്തവ ഉടൻഎത്തിക്കുമെന്ന്

 അധികൃതർ പറയുന്നുണ്ടെങ്കിലും എന്നു

 വരുമെന്ന് കൃത്യമായി പറയുന്നില്ലപലയിടത്തും

 അരി തീർന്നിട്ട്ദിവസങ്ങളായിഅതേസമയം,

 സബ്സിഡി ഇനങ്ങൾ ലഭ്യമാണ്


ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ

 പ്രതിനിധീകരിക്കുന്ന നെടുമങ്ങാട് മണ്ഡല

 പരിധിയിലുള്ള വെഞ്ഞാറമൂട്വാമനപുരം,

 കല്ലറപാങ്ങോട്പുല്ലമ്പാറ പ‍ഞ്ചായത്തുകളിലെ

 സപ്ലൈകോ സൂപ്പ‍ർമാർക്കറ്റ്മാവേലി

 സ്റ്റോറുകളിൽ പോലും  സബ്സിഡി

 സാധനങ്ങൾമിക്കവയും  ലഭ്യമല്ലകഴിഞ്ഞ

 മാസത്തെ സ്റ്റോക്ക് ഇവിടെ പൂർണമായും

 തീർന്നു മാസത്തെ സ്റ്റോക്ക് 2

 ദിവസത്തിനകംഎത്തുമെന്ന് അധികൃതർ

 അറിയിച്ചു.വെളിച്ചെണ്ണമുളക്ഉഴുന്ന്കടല,

 പച്ചരി എന്നിവയുടെ കുറവുണ്ട്.

 വിഴിഞ്ഞത്തെഔട്‍ലെറ്റിൽ സബ്സിഡി

 ഇനങ്ങളായ മുളക്ചെറുപയർ എന്നിവ

 സ്റ്റോക്ക് തീർന്നു


" മാസത്തെ പർച്ചേസ് ഓർഡറിൽ എല്ലാ

 ഉൽപന്നങ്ങളും ഉൾപ്പെടുത്താത്തതാണ്

 പരാതിക്കു കാരണംപ്രശ്നം

 പരിഹരിക്കാൻനടപടികൾ സ്വീകരിച്ചു.

 എത്രയും വേഗം സാധനങ്ങൾ എത്തിക്കും. "



സബ്സിഡി ഇനങ്ങൾക്ക് വില കൂടിയത്

 കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ

 പറഞ്ഞുപൊതുവേ കച്ചവടം

 കുറഞ്ഞനിലയിലാണ്കഴക്കൂട്ടംനന്ദിയോട്

 മാവേലി സ്റ്റോറുകളിൽ വെളിച്ചെണ്ണ ഒഴികെ മറ്റു

 സാധനങ്ങളുണ്ട്മലയിൻകീഴ്സപ്ലൈകോയിൽ

 നിലവിൽ സബ്സിഡി സാധനങ്ങൾ എല്ലാം

 സ്റ്റോക്ക് ഉണ്ട് നല്ല കച്ചവടം നടക്കുന്ന ഇവിടെ

 സ്റ്റോക്ക് പെട്ടെന്ന്തീരുന്ന സ്ഥിതിയാണ്


കല്ലമ്പലം മേഖലയിൽ സപ്ലൈകോ സൂപ്പർ

 മാർക്കറ്റുകളിൽ ഓണത്തിനു ശേഷം

 ചെറുപയർഉഴുന്ന്പച്ചരികറുത്ത

 കടലതുടങ്ങിയ സബ്സിഡി സാധനങ്ങളുടെ

 ലഭ്യത കുറഞ്ഞുഓണക്കാലത്ത്

 തീർന്നെങ്കിലും പുതിയ സ്റ്റോക്ക്

 പരിമിതമായിട്ടാണ്എത്തിയത്വെള്ളനാട്

 സപ്ലൈകോ സൂപ്പർമാർക്കറ്റിൽ വെളിച്ചെണ്ണ

 ഒഴികെ മറ്റു സബ്സിഡി സാധനങ്ങൾ ഉണ്ട്.

 വെളിച്ചെണ്ണതീർന്നിട്ട് രണ്ടാഴ്ചയായി.

 ആര്യനാട് സൂപ്പർമാർക്കറ്റിൽ വെളിച്ചെണ്ണയും

 പച്ചരിയും ഒഴിച്ച് മറ്റു സബ്സിഡി സാധനങ്ങൾ

 ഉണ്ട്മലയോര മേഖലയിൽ സബ്സിഡി

 ഇനങ്ങൾ വളരെ കുറവാണ്വരുന്നത്

 ദിവസങ്ങൾക്കുള്ളിൽ തീരുംഇവിടെ

 വെളിച്ചെണ്ണ ഇല്ല.



സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham Krishna

No description...

You May Also Like