തദേശ ദിനാഘോഷങ്ങൾക്ക് തുടക്കമായി , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18,19 തീയതികളില്‍ തൃത്താല ചാലിശേരിയില്‍ നടക്കുകയാണ്. തദ്ദേശ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള വിവിധ അനുബന്ധ പരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി. വിപുലമായ പ്രദര്‍ശനം നാളെ ആരംഭിക്കും. ഏകോപിത വകുപ്പ് ഫലത്തില്‍ യാഥാര്‍ഥ്യമായതിന് ശേഷമുള്ള ആദ്യ ദിനാഘോഷത്തിനാണ് തൃത്താല വേദിയാകുന്നത്. വെറുമൊരു ആഘോഷം എന്നതില്‍ കവിഞ്ഞ്, ഗൗരവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തദ്ദേശ ദിനാഘോഷം വേദിയാകും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 

ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ കൃഷ്ണൻ കുട്ടി മുഖ്യാതിഥിയായിരിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങില്‍ ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ പ്രഖ്യാപനവും, പുതിയ ക്രൂസ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കല്‍ ചടങ്ങും നടക്കും. നാല് സെഷനുകളാണ് പ്രധാനമായും ആദ്യദിനം നടക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തല്‍, അതിദരിദ്രര്‍ക്കായുള്ള മൈക്രോ പ്ലാൻ നിര്‍വഹണവും മോണിറ്ററിംഗും, പ്രാദേശിക സാമ്പത്തിക വികസന- തൊഴിലാസൂത്രണവും സംരംഭങ്ങളും, ശുചിത്വകേരളം-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കടമകള്‍ എന്നീ വിഷയങ്ങള്‍ ആദ്യദിവസം ചര്‍ച്ച ചെയ്യും. സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പാക്കലിലെ സെഷൻ റവന്യൂ-ഭവന നിര്‍മ്മാണം വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 19ന് പ്രതിനിധി സമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. പ്രതിനിധി സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യും. തനത് വിഭവ സമാഹരണം- നിലവിലെ സ്ഥിതിയും സാധ്യതകളും എന്ന വിഷയത്തിലാണ് ഓപ്പൺ ഫോറം. സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്കാര വിതരണത്തോടെ ദിനാഘോഷത്തിന് സമാപനമാകും. 

ശുചിത്വവും അതിദാരിദ്ര നിര്‍മാര്‍ജ‍നവും പ്രധാന ലക്ഷ്യങ്ങളാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തുന്നത്. മികവോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് നടപ്പിലാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഓരോ ഓഫീസിലെയും പ്രവര്‍ത്തനത്തെ സംബന്ധിച്ച് പൊതുജനങ്ങളുടെ പ്രതികരണം കൃത്യമായി അറിയാനും ഇതിന്‍റെ ഭാഗമായി സംവിധാനമൊരുക്കും. പൊതുവായ പരാതികള്‍ പരിഹരിക്കാൻ ഉപജില്ലാ-ജില്ലാ തലങ്ങളില്‍ സ്ഥിരം അദാലത്ത് സംവിധാനവും ഏര്‍പ്പെടുത്തും. സേവനാവകാശങ്ങള്‍ പരാതിരഹിതമായും വേഗത്തിലും ലഭ്യമാക്കാനുള്ള ഓൺലൈൻ സംവിധാനം നഗരസഭകളിലേക്ക് കൂടി വ്യാപിപ്പിക്കും. കെ സ്മാര്‍ട്ട് പൈലറ്റ് പദ്ധതി ഉദ്ഘാടനം സര്‍ക്കാരിന്‍റെ നൂറുദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും. ഈ നൂറു ദിവസം കൊണ്ടുതന്നെ എല്ലാ നഗരസഭകളിലേക്കും കെ സ്മാര്‍ട്ട് വ്യാപിപ്പിക്കും. ലോകത്തിന്‍റെ ഏത് ഭാഗത്തിരുന്നും, 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. അഴിമതി പരമാവധി ഇല്ലാതാക്കാനും സേവനങ്ങള്‍ സുതാര്യമാക്കിയുള്ള ഈ നടപടികളിലൂടെ സാധ്യമാകും. ഓൺലൈൻ സേവനത്തിന് സഹായമൊരുക്കാൻ എല്ലാ പഞ്ചായത്തിലും ഫെസിലിറ്റേഷൻ സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ്, പ്രിൻസിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം, ഡയറക്ടര്‍ റൂറല്‍ എച്ച് ദിനേശൻ പങ്കെടുത്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സ്വരാജ് ട്രോഫി  2021-22 ജില്ല പഞ്ചായത്ത് ഒന്നാം സ്ഥാനം -കൊല്ലം രണ്ടാം സ്ഥാനം- കണ്ണുർ

ഗ്രാമ പഞ്ചായത്ത് –സംസ്ഥാനതലം

ഒന്നാം സ്ഥാനം- മുളന്തുരുത്തി, എറണാകുളം ജില്ല

രണ്ടാം സ്ഥാനം- പാപ്പിനിശ്ശേരി, കണ്ണുർ ജില്ല

മുന്നാം സ്ഥാനം- മരങ്ങാട്ടുപിള്ളി, കോട്ടയം ജില്ല

ഗ്രാമപഞ്ചായത്ത് –ജില്ലതലം തിരുവനന്തപുരം

ഉഴമലയ്ക്കൽ- ഒന്നാം സ്ഥാനം

മംഗലപുരം- രണ്ടാം സ്ഥാനം

കൊല്ലം

പടിഞ്ഞാറെ കല്ലട- ഒന്നാം സ്ഥാനം

ശാസ്ത്രാംകോട്ട- രണ്ടാം സ്ഥാനം

പത്തനംതിട്ട

തുമ്പമൺ- ഒന്നാം സ്ഥാനം

ഇരവിപേരുർ-രണ്ടാം സ്ഥാനം

ആലപ്പുഴ

മുട്ടാർ- ഒന്നാം സ്ഥാനം

കാർത്തികപള്ളി- രണ്ടാം സ്ഥാനം

കോട്ടയം 

തിരുവാർപ്പ്- ഒന്നാം സ്ഥാനം

എലിക്കുളം- രണ്ടാം സ്ഥാനം

ഏറണാകുളം

രായമംഗലം- ഒന്നാം സ്ഥാനം

പാലക്കുഴ- രണ്ടാം സ്ഥാനം

ഇടുക്കി

വെള്ളത്തുവൽ- ഒന്നാം സ്ഥാനം

ചക്കുപള്ളം- രണ്ടാം സ്ഥാനം

തൃശ്ശുർ

ഇലവള്ളി- ഒന്നാം സ്ഥാനം

കൊരട്ടി- രണ്ടാം സ്ഥാനം

പാലക്കാട്

വെള്ളിനേഴി- ഒന്നാം സ്ഥാനം

ശ്രീകൃഷ്ണപുരം- രണ്ടാം സ്ഥാനം

മലപ്പുറം

എടപ്പാൾ- ഒന്നാം സ്ഥാനം

ആനക്കയം- രണ്ടാം സ്ഥാനം

കോഴിക്കോട്

മരുതോങ്കര- ഒന്നാം സ്ഥാനം

ചേമഞ്ചേരി- രണ്ടാം സ്ഥാനം

വയനാട് 

മീനങ്ങാടി- ഒന്നാം സ്ഥാനം

നൂൽപ്പുഴ- രണ്ടാം സ്ഥാനം

കണ്ണുർ

കതിരുർ- ഒന്നാം സ്ഥാനം

കരിവെള്ളുർ പെരളം- രണ്ടാം സ്ഥാനം

കാസറഗോഡ്

ബേഡഡുക്ക-ഒന്നാം സ്ഥാനം

വലിയപറമ്പ- രണ്ടാം സ്ഥാനം

ബ്ലോക്ക് പഞ്ചായത്ത് – സംസ്ഥാന തലം

പെരുമ്പടപ്പ് – ഒന്നാം സ്ഥാനം

കൊടക്കര – രണ്ടാം സ്ഥാനം

നെടുമങ്ങാട്- മൂന്നാം സ്ഥാനം

മികച്ച മുന്‍സിപ്പാലിറ്റി സംസ്ഥാനതലം

തിരൂരങ്ങാടി നഗരസഭ-ഒന്നാം സ്ഥാനം

വടക്കാഞ്ചേരി നഗരസഭ- രണ്ടാം സ്ഥാനം

സുല്‍ത്താന്‍ ബത്തേരി നഗരസഭ- മൂന്നാം സ്ഥാനം

മികച്ച മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

തിരുവനന്തപുരം നഗരസഭ മഹാത്മാ പുരസ്ക്കാരം - മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാനതലം)

ഒന്നാം സ്ഥാനം- പെരുങ്കടവിള, തിരുവനന്തപുരം

രണ്ടാം സ്ഥാനം- അട്ടപ്പാടി, പാലക്കാട്

മൂന്നാം സ്ഥാനം- നീലേശ്വരം, കാസറഗോഡ്

മഹാത്മാ പുരസ്ക്കാരം - മികച്ച ഗ്രാമ പഞ്ചായത്ത് (സംസ്ഥാനതലം)

ഒന്നാം സ്ഥാനം- കള്ളിക്കാട്, തിരുവനന്തപുരം

രണ്ടാം സ്ഥാനം- അഗളി, പാലക്കാട്

മൂന്നാം സ്ഥാനം- ഷോളയൂര്‍, പാലക്കാട്

മഹാത്മാ പുരസ്ക്കാരം - മികച്ച ഗ്രാമ പഞ്ചായത്ത് (ജില്ലാതലം)

തിരുവനന്തപുരം

1കള്ളിക്കാട്

2.അമ്പൂരി

കൊല്ലം

1. ശൂരനാട് നോര്‍ത്ത്

2. ഓച്ചിറ

പത്തനംതിട്ട

1. മൈലപ്ര

2.കൊടുമണ്‍

ആലപ്പുഴ

1.കരുവാറ്റ

2. തുറവൂര്‍

കോട്ടയം

1.ചെമ്പ്

2. ടി.വി. പുരം

ഇടുക്കി

1.ബൈസണ്‍വാലി

2. വട്ടവട

എറണാകുളം

1. കുന്നുകര (രണ്ട് ഒന്നാം സ്ഥാനങ്ങള്‍)

1. തിരുമാറാടി (രണ്ട് ഒന്നാം സ്ഥാനങ്ങള്‍)

2. കരുമല്ലൂര്‍

തൃശ്ശൂര്‍

1. അതിരപ്പള്ളി

2. പാഞ്ഞാള്‍

പാലക്കാട്

1. അഗളി

2. ഷോളയൂര്‍

മലപ്പുറം

1. എടപ്പാള്‍

2. കണ്ണമംഗലം

കോഴിക്കോട്

1. മാവൂര്‍

2. കായക്കൊടി (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)

2. മരുതോങ്കര  (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)

2.ചക്കിട്ടപ്പാറ  (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)

വയനാട്

1. എടവക

2. പൊഴുതന

കണ്ണൂര്‍

1. കാങ്കോല്‍-ആലപ്പടമ്പ്

2. കതിരൂര്‍

കാസർകോട്

1. പട്ന്ന

2. മടിക്കൈ

മഹാത്മാ അയ്യങ്കാളി പുരസ്കാരം  - കോര്‍പ്പറേഷന്‍ (സംസ്ഥാന തലം)

ഒന്നാം സ്ഥാനം- കൊല്ലം കോര്‍പറേഷൻ

മഹാത്മാ അയ്യങ്കാളി പുരസ്കാരം - മുനിസിപ്പാലിറ്റി (സംസ്ഥാന തലം)

ഒന്നാം സ്ഥാനം- വടക്കാഞ്ചേരി, തൃശൂര്‍ ജില്ല

രണ്ടാം സ്ഥാനം- വൈക്കം, കോട്ടയം ജില്ല


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like