യുവാക്കളുടെ അഭിലാഷങ്ങൾക്കും രാജ്യം നൽകുന്ന അവസരങ്ങൾക്കും ഇടയിലുള്ള പാലമായി റോസ്ഗർ മേള നിലകൊള്ളുന്നതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി .

കൊച്ചിയിൽ നടന്ന റോസ്ഗർ മേളയിൽ 135 പേർക്ക് നിയമന പത്രം കൈമാറി.

സി.ഡി. സുനീഷ്

കൊച്ചി : 

യുവാക്കളുടെ അഭിലാഷങ്ങൾക്കും രാജ്യം നൽകുന്ന അവസരങ്ങൾക്കും ഇടയിലുള്ള പാലമായാണ് റോസ്ഗർ മേള നിലകൊള്ളുന്നതെന്ന് കേന്ദ്ര  പെട്രോളിയം - പ്രകൃതിവാതക- ടൂറിസം  സഹമന്ത്രി  സുരേഷ് ഗോപി പറഞ്ഞു . ദേശീയ തല റോസഗാർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതായി നിയമിതരായവരെ സുരേഷ് ഗോപി അഭിനന്ദിക്കുകയും അവരുടെ സമർപ്പണവും സമഗ്രതയും കഠിനാധ്വാനവും രാജ്യത്തിൻ്റെ ഭാവിയെ രൂപപ്പെടുത്തുമെന്നും ഓർമ്മിപ്പിച്ചു. ഓരോ നിയമനവും ഒരു ജോലിയേക്കാൾ ഉപരിയാണ്. ഇത്  നമ്മുടെ രാജ്യത്തിൻ്റെ വളർച്ചയ്ക്കും വികസനത്തിനും അർത്ഥപൂർണ്ണമായി രാജ്യത്തെ സേവിക്കാനും സംഭാവന ചെയ്യാനുമുള്ള പ്രതിബദ്ധതയാണെന്ന്  മന്ത്രി പറഞ്ഞു.  പുതിയതായി നിയമിതരായവരുടെ വിജയത്തിൽ മാതാപിതാക്കൾ വഹിച്ച നിസ്തുലമായ പങ്കിനെ കുറിച്ചും ചടങ്ങിൽ മന്ത്രി ഊന്നിപ്പറഞ്ഞു.

രാജ്യത്തുടനീളം 40 സ്ഥലങ്ങളിൽ ഇന്ന്  റോസ്‌ഗാർ   മേള നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ 51,000-ത്തിലധികം പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് നിയമന കത്തുകൾ വിതരണം ചെയ്യുകയും ഈ അവസരത്തിൽ അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു.

കൊച്ചിയിൽ നടന്ന റോസ്‌ഗാർ മേളയിൽ പങ്കെടുത്തവർ പരിപാടിയുടെ തത്സമയ വെബ്‌കാസ്റ്റിനു സാക്ഷ്യം വഹിച്ചു. പരിപാടിയിൽ പുതുതായി നിയമിതരായ 135 പേർക്ക് നിയമന കത്തുകൾ കൈമാറി. ശ്രീ  സുരേഷ് ഗോപി  25 ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നിയമന കത്തുകൾ വിതരണം ചെയ്തു. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ അതത് വകുപ്പുകളിൽ പുതുതായി നിയമനം ലഭിച്ചവർക്കുള്ള നിയമന കത്ത് കൈമാറി. തപാൽ വകുപ്പ്, റെയിൽവേ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലേക്കാണ് ഉദ്യോഗാർഥികൾക്ക്‌ നിയമനം നൽകിയിരിക്കുന്നത്.

കേരളത്തിൽ തിരുവനന്തപുരത്തും റോസ്ഗർ മേള നടന്നു. കേന്ദ്ര ഭക്ഷ്യസംസ്‍കരണവകുപ്പ് മന്ത്രി  ചിരാഗ് പാസ്വാൻ ഉദ്ഘാടനം ചെയ്തു. 


 

Author
Citizen Journalist

Goutham prakash

No description...

You May Also Like