മാറ്റത്തിന്റെ വിദ്യാരംഭവുമായി മട്ടന്നൂർ മുനിസിപ്പാലിറ്റി

 മതപരമായ ബഹുസ്വരതയുടെ നാടാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഈ സംഭവം മാതാപിതാക്കളുടെ വ്യക്തിഗത തിരഞ്ഞെടുപ്പുകളേയും വ്യത്യാസങ്ങളേയും മാനിക്കുന്നുവെന്നും നിരീക്ഷിച്ചു.

കണ്ണൂർ: ഹിന്ദു സംഘടനകളുടെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഗ്രന്ഥശാലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തിയ മതേതര വിദ്യാരംഭം ചടങ്ങിൽ വിവിധ സമുദായങ്ങളിൽ നിന്നുള്ള 99 കുട്ടികൾ പങ്കെടുത്തു.

പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ സ്വദേശി കെ ആർ മഹാദേവൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പരിപാടി നടന്നത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികളിൽ 21 പേർ മുസ്ലീം വിഭാഗക്കാരും രണ്ടു പേർ ക്രിസ്ത്യാനികളും 76 പേർ ഹിന്ദു സമുദായക്കാരുമാണെന്ന് സംഘാടകർ അറിയിച്ചു.

സി.പി.എം നേതാവും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ.ശൈലജ, എഴുത്തുകാരികളായ ലിസ ജോസഫ്, പ്രൊഫ.മുഹമ്മദ് അഹമ്മദ്, മട്ടന്നൂർ ഗവ.കോളേജ് മുൻ പ്രിൻസിപ്പൽ ടി.കുമാരൻ നായർ, മുൻസിപ്പൽ ചെയർമാൻമാരായ കെ.ബാസ്കരൻ, പി.കെ.ഗോവിന്ദൻ, കെ.പി.ചന്ദ്രൻ എന്നിവർ കുട്ടികളെ പഠനലോകത്തേക്ക് പരിചയപ്പെടുത്തി. ചടങ്ങിൽ, രക്ഷിതാവ് അവരുടെ കുട്ടികൾ എഴുതുന്നതോ ചൊല്ലുന്നതോ ആയ ആദ്യത്തെ വാക്കുകൾ തിരഞ്ഞെടുത്തു. അവരിൽ ഭൂരിഭാഗവും ഹരിശ്രീ ഗണപതായ നമഹ, ബിസ്മില്ല (ദൈവത്തിന്റെ നാമത്തിൽ) അല്ലെങ്കിൽ മലയാളം അക്ഷരമാലയിലെ ആദ്യ നാലക്ഷരങ്ങൾ തിരഞ്ഞെടുത്തതായി  മുനിസിപ്പൽ ലൈബ്രറി ലൈബ്രേറിയൻ രമേഷ് ബാബു പറഞ്ഞു.

മുനിസിപ്പൽ ലൈബ്രറി 2014 മുതൽ വിദ്യാരംഭം ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വർഷം ചില ഹിന്ദു സംഘടനകളിൽ നിന്ന് കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നു. ചടങ്ങിനെ സംഘാടകർ അനാദരിച്ചുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഒക്ടോബർ 21ന് പരിപാടിക്കെതിരെ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരി പരിപാടിയുടെ രജിസ്ട്രേഷൻ ഫോമിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നു. കുട്ടികൾ ആദ്യം എഴുതേണ്ട വാക്കുകൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക് നൽകിയ ഓപ്ഷനെ അദ്ദേഹം എതിർത്തു. ഫോം മൂന്ന് ചോയ്‌സുകളാണ്  നൽകിയത്  -- ഹരിശ്രീ ഗണപതയേ നമഹ, അള്ളാഹു അക്ബർ, യേശുവേ സ്തുതി.

മട്ടന്നൂർ സ്വദേശിയായ മഹാദേവൻ മതവിശ്വാസത്തിന് വിരുദ്ധമായ പ്രാർത്ഥനകൾ എഴുതാനും ചൊല്ലാനും കുട്ടികളെ നിർബന്ധിക്കുന്നുവെന്നാരോപിച്ച് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി തള്ളിയ ഹൈക്കോടതി, സംഘാടകർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിക്കുവേണ്ടി ഏത് പ്രാർത്ഥനയും തിരഞ്ഞെടുക്കാമെന്ന് സൂചിപ്പിച്ചതായി നിരീക്ഷിച്ചു. മതപരമായ ബഹുസ്വരതയുടെ നാടാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഈ സംഭവം മാതാപിതാക്കളുടെ വ്യക്തിഗത തിരഞ്ഞെടുപ്പുകളേയും വ്യത്യാസങ്ങളേയും മാനിക്കുന്നുവെന്നും നിരീക്ഷിച്ചു.

Author
Journalist

Dency Dominic

No description...

You May Also Like