ഇന്ത്യ ലോകത്തിൻ്റെ പുനരുപയോഗ ഊർജ തലസ്ഥാനമായി മാറുമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി.
- Posted on December 18, 2024
- News
- By Goutham prakash
- 256 Views
ന്യൂഡൽഹി :
പുനരുപയോഗ ഊർജത്തിൽ ഇന്ത്യയുടെ
ശ്രദ്ധേയമായ വളർച്ചയെ ചൂണ്ടിക്കാണിച്ചു
കൊണ്ട് , ഇന്ത്യ ഒരു ഊർജ
വിപ്ലവത്തിന്സാക്ഷ്യം വഹിക്കുക മാത്രമല്ല,
ലോകത്തിൻ്റെ പുനരുപയോഗ ഊർജ
തലസ്ഥാനമായി മാറുകയുമാണെന്ന്
കേന്ദ്രപുനരുപയോഗ ഊർജ്ജ വകുപ്പ് മന്ത്രി
പ്രൾഹാദ് ജോഷി പറഞ്ഞു. ന്യൂഡൽഹിയിൽ
നടക്കുന്ന അഞ്ചാമത്
സിഐഐഇൻ്റർനാഷണൽ എനർജി
കോൺഫറൻസ്& എക്സിബിഷനെ
(ഐഇസിഇ) അഭിസംബോധന
ചെയ്യുകയായിരുന്നു മന്ത്രി. നിലവിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
നേതൃത്വത്തിൽ ശുദ്ധ ഊർജമേഖലയിൽ
ലോകത്തെ ഏറ്റവും
സാധ്യതകളുള്ളരാജ്യങ്ങളിലൊന്നാണ്
ഇന്ത്യയെന്ന് ജോഷി പറഞ്ഞു.
"പുനരുപയോഗ ഊർജത്തിൽ ഇന്ത്യയുടെ
പ്രവർത്തനങ്ങൾ ലോകം ഉറ്റുനോക്കുക
മാത്രമല്ല, പല രാജ്യങ്ങളും
സ്വീകരിക്കുകയുംചെയ്യുന്നു. ” മന്ത്രി പറഞ്ഞു.
ആഗോള സഹകരണത്തിനുള്ള ഔപചാരിക
സംവിധാനമെന്ന നിലയിൽ
ഇന്ത്യയുടെമുൻകൈയിൽ ആരംഭിച്ച 120
രാജ്യങ്ങൾ ഒപ്പിട്ട, അന്താരാഷ്ട്ര സൗരോർജ്ജ
സഖ്യത്തിൻ്റെ പങ്ക് അദ്ദേഹം
എടുത്തുപറഞ്ഞു.
"ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ
നവംബർ വരെ, ഇന്ത്യ ഏകദേശം 15 ജിഗാവാട്ട്
പുനരുപയോഗ ഊർജ്ജ ശേഷികൂട്ടിച്ചേർത്തു,
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7.54
ജിഗാവാട്ടിൻ്റെ ഇരട്ടിയോളമാണിത് ."
ഫോസിൽ ഇതര ഇന്ധനഊർജ മേഖലയിൽ
ഇന്ത്യയുടെ മൊത്തം സ്ഥാപിത ശേഷി 214
GWൽ എത്തിയിട്ടുണ്ടെന്നും കഴിഞ്ഞ വർഷം
ഇതേ കാലയളവിനെഅപേക്ഷിച്ച് 14
ശതമാനത്തിലധികം
വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു. കൂടാതെ, 2024 നവംബറിൽ
മാത്രം2.3 GW ശേഷി പുതിയതായി ചേർത്തു.
ഇത് 2023 നവംബറിലെ 566 MW ൽ നിന്ന്
നാലിരട്ടി വർദ്ധന ഇത് പ്രതിഫലിപ്പിക്കുന്നു.
2030ഓടെ 500 GW ഫോസിൽ ഇതര
ഇന്ധന ശേഷി കൈവരിക്കാനുള്ള കേന്ദ്ര
ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതകേന്ദ്രമന്ത്രി
ആവർത്തിച്ചു. ആഗോളതലത്തിൽ ഏറ്റവും
വലിയ കൽക്കരി സ്രോതസ്സുകളിലൊന്ന്
ഉണ്ടായിരുന്നിട്ടും, ആഗോളശരാശരിയുടെ
മൂന്നിലൊന്ന് പ്രതിശീർഷ ബഹിർഗമനം എന്ന
തോത് ഇന്ത്യ നിലനിർത്തുന്നു. 2015 ലെ
പാരീസ് കാലാവസ്ഥാവ്യതിയാന ഉച്ചകോടിയിൽ
ഉണ്ടാക്കിയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ
സമയപരിധിക്ക് മുമ്പുതന്നെ
പൂർത്തീകരിക്കപ്പെട്ടുവെന്ന്ഉറപ്പാക്കിയ ഏക
ജി 20 രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രി
എടുത്തുപറഞ്ഞു. 2047-ഓടെ ഒരു വികസിത
ഭാരതം കൈവരിക്കുന്നത്സുസ്ഥിരവും
ഹരിതവുമായ വളർച്ചയുമായി
ബന്ധപ്പെട്ടിരിക്കുന്നു എന്ന ശക്തമായ
വിശ്വാസമാണ് ഇന്ത്യയുടെ
ഊർജമേഖലയിൽനടന്നുകൊണ്ടിരിക്കുന്ന
പരിവർത്തനത്തെ നയിക്കുന്നതെന്ന് മന്ത്രി
പറഞ്ഞു.
ഇന്ത്യയിലെ പുനരുപയോഗ ഊർജ മേഖലയുടെ
വളർച്ച വർധിപ്പിക്കാൻ, സൗര
പാനലുകളുടെയും
മോഡ്യൂളുകളുടെയുംആഭ്യന്തര ഉൽപ്പാദനം
വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 24,000 കോടി
രൂപ മുതൽമുടക്കിലുള്ള
പ്രൊഡക്ഷൻ-ലിങ്ക്ഡ്ഇൻസെൻ്റീവ്
(പിഎൽഐ) പദ്ധതി തുടങ്ങി കേന്ദ്ര ഗവണ്മെന്റ്
സ്വീകരിച്ച നിരവധി പ്രധാന നടപടികളും മന്ത്രി
വിശദീകരിച്ചു. 2025-26 ഓടെ 38 GW
ശേഷിയുള്ള 50 സൗര പാർക്കുകൾ
സ്ഥാപിക്കാനുള്ള സംരംഭത്തെക്കുറിച്ചും മന്ത്രി
പരാമർശിച്ചു.
കൂടാതെ, 2029-30 വർഷം വരെയുള്ള
പുനരുപയോഗ വാങ്ങൽ ബാധ്യതയ്ക്ക്
(Renewable Purchase Obligation (RPO))
മുന്നോട്ടുള്ള പാത പ്രഖ്യാപിക്കുന്നതിനുള്ള
വ്യവസ്ഥകൾ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി
സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന2026-27
ഓടെ 75,021 കോടി രൂപ ചെലവിൽ ഒരു കോടി
എണ്ണം സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നതായും
ജോഷി പറഞ്ഞു. ചടങ്ങിൽ കേന്ദ്രമന്ത്രി
സിഐഐ-ഇവൈ എനർജി ട്രാൻസിഷൻ
ഇൻവെസ്റ്റ്‌മെൻ്റ് മോണിറ്റർ റിപ്പോർട്ടും
പുറത്തിറക്കി. "ഊർജ്ജ
പരിവർത്തനത്തെക്കുറിച്ചുള്ള ആഗോള
സംഭാഷണം" എന്ന പ്രമേയത്തിൽ നടന്ന
കോൺഫറൻസിൽ വ്യവസായപ്രമുഖർ,
നയരൂപകർത്താക്കൾ, വിദഗ്ധർ എന്നിവർ
പങ്കെടുത്തു.
