പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി

പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ 

 പ്രവര്‍ത്തനം ഏകോപിപ്പിക്കുംമുഖ്യമന്ത്രി

 പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ചേര്‍ന്ന

 ഉന്നതതല യോഗത്തിലാണ് തീരുമാനം.

 പ്രായമായവര്‍രോഗത്തിന്‍റെ ഭാഗമായി

 കിടപ്പിലായവര്‍ എന്നിവരെഒരുതരത്തിലുള്ള

 ഭേദങ്ങളുമില്ലാതെ ഉള്‍ക്കൊള്ളുന്ന

 പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി

 പറഞ്ഞു.


തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതിക്ക്

 നേതൃത്വം വഹിക്കുകആരോഗ്യം,

 സാമൂഹ്യനീതി വകുപ്പുകളുടെ സഹായം

 ഉറപ്പിക്കുംപാലിയേറ്റീവ് പരിചരണം

 ആവശ്യമുള്ള ആരും ഒഴിവാകാന്‍ പാടില്ലെന്നും

 എപിഎല്‍ബിപിഎല്‍ വ്യത്യാസം

 ഉണ്ടാവരുതെന്നുംമുഖ്യമന്ത്രി പറഞ്ഞു


സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പാലിയേറ്റീവ്

 കെയര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 ആരോഗ്യസാമൂഹ്യനീതിതദ്ദേശസ്വയംഭരണ

 വകുപ്പുകളുടെ നേതൃത്വത്തിലും

 സംവിധാനങ്ങളുണ്ട്ഇതിന്‍റെ ഭാഗമായി

 സന്നദ്ധപ്രവര്‍ത്തകരുമുണ്ട്ഇവരെയെല്ലാം

 ഏകോപിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കണമെന്ന്

 മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു എല്ലാ പാലിയേറ്റീവ്

 കെയര്‍സംവിധാനങ്ങളെയും ഒരുമിപ്പിക്കാനുള്ള

 രൂപരേഖ തയ്യറാക്കാന്‍ ചീഫ് സെക്രട്ടറിയെ

 ചുമതലപ്പെടുത്തിജില്ലാ കലക്ടറുംപ്രദേശിക

 തലങ്ങളില്‍ തദ്ദേശസ്ഥാപന മേധാവികളും

 നേതൃത്വം വഹിക്കണം.

ഇത്തരം സ്ഥാപനങ്ങളുടെയും

 വളണ്ടിയര്‍മാരുടെയും  രജിസ്ട്രേഷന്‍ തദ്ദേശ

 സ്വയംഭരണ തലത്തില്‍ നടത്തും.

 രജിസ്ട്രേഷനില്‍പരാതി ഉണ്ടെങ്കില്‍

 പരിഹരിക്കാന്‍ അപ്പലറ്റ് സംവിധാനം

 ഏര്‍പ്പെടുത്തുംവളണ്ടിയര്‍മാര്‍ക്കും

 നഴ്സുമാര്‍ക്കും പരിശീലനംനല്‍കും 

തദ്ദേശ സ്ഥാപന മേധാവികളുടെ യോഗം 

നടത്തി കാര്യങ്ങള്‍ അവതരിപ്പിക്കുംരാഷ്ട്രീയ

 പാര്‍ട്ടി പ്രതിനിധികളുടെയുംപ്രധാന ചാരിറ്റി

 സംരംഭകരുടെയും യോഗം നടത്തും


യോഗത്തില്‍ മന്ത്രിമാരായ കെഎന്‍

 ബാലഗോപാല്‍എം ബി രാജേഷ്

വീണാ ജോര്‍ജ്ജ്ആര്‍ബിന്ദുചീഫ്

 സെക്രട്ടറി ശാരദമുരളീധരന്‍അഡീഷണല്‍

 ചീഫ് സെക്രട്ടറിമാരായ പുനീത്കുമാര്‍,

 രാജന്‍ ഖൊബ്രഗഡെമുഖ്യമന്ത്രിയുടെ 

ചീഫ് പ്രിന്‍സിപ്പല്‍സെക്രട്ടറി കെഎം

 എബ്രഹാംബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍

 തുടങ്ങിയവര്‍ പങ്കെടുത്തു.


Author
Citizen Journalist

Goutham prakash

No description...

You May Also Like