മാലിന്യ നിർമ്മാർജനത്തിന് വേസ്റ്റ് ബിന്നുകൾ കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ സ്ഥാപിക്കും.
- Posted on December 06, 2024
- News
- By Goutham prakash
- 187 Views
സംസ്ഥാനത്തെ എല്ലാ കെ എസ് ആർ ടി സി
ബസുകളിലും മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ്
ബിന്നുകളും, മാലിന്യംവലിച്ചെറിയരുത് എന്ന
ബോർഡും സ്ഥാപിക്കും. തദ്ദേശ സ്വയം ഭരണ
വകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും ഗതാഗത
വകുപ്പ്മന്ത്രി കെ ബി ഗണേഷ് കുമാറിന്റെയും
നേതൃത്വത്തിൽ ചേർന്ന ഉന്നതയോഗത്തിലാണ്
തീരുമാനം. ഡിപ്പോകളിലും ആവശ്യമായവേസ്റ്റ്
ബിന്നുകളും മാലിന്യ സംസ്കരണ
സംവിധാനങ്ങളും സജ്ജമാക്കും. മാലിന്യമുക്തം
നവകേരളം ക്യാമ്പയിന്റെ ഭാഗമായികെ എസ്
ആർ ടി സി യെ മാലിന്യമുക്തമാക്കാൻ തദ്ദേശ
സ്വയം ഭരണ വകുപ്പിന്റെ എല്ലാ
സ്രോതസുകളുംപ്രയോജനപ്പെടുത്തുന്നുവെന്ന്
ഉറപ്പാക്കും. ക്യാമ്പയിന് കെഎസ്ആർടിസിയിൽ
നിന്ന് മികച്ച സഹകരണമാണ്
ലഭിക്കുന്നതെന്ന്മന്ത്രി എം ബി രാജേഷ്
പറഞ്ഞു. വൃത്തിയുള്ള ഡിപ്പോകളും ബസുകളും
ഉറപ്പാക്കുന്നതുവഴി കൂടുതൽ
യാത്രക്കാരെആകർഷിക്കാൻ
കെഎസ്ആർടിസിക്ക് കഴിയുമെന്ന് മന്ത്രി കെ
ബി ഗണേഷ് കുമാർ പറഞ്ഞു.
തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന
ഡിപ്പോകളിൽ ഇടിപികൾ (എഫ്ലുവന്റ് ട്രീറ്റ്മെന്റ്
പ്ലാന്റ്) തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ
സഹായത്തോടെ സ്ഥാപിക്കും. മൊബൈൽ
ഇടിപിയുടെ ലഭ്യതയും തേടും. വാഹനം
കഴുകുന്ന വെള്ളംശുദ്ധീകരിച്ച്
പുനരുപയോഗിക്കാനുള്ള സാധ്യത തേടാനും
മന്ത്രിമാർ നിർദേശിച്ചു. കെഎസ്ആർടിസി
ഡിപ്പോകളിലെ ടോയ്ലറ്റ്സംവിധാനങ്ങളുടെ
നിലവിലുള്ള സ്ഥിതിയും യോഗം വിശദമായി
ചർച്ച ചെയ്തു. കെഎസ്ആർടിസി
നിർദേശിക്കുന്നയോജ്യമായ സ്ഥലത്ത് തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങൾ ടോയ്ലറ്റ് ബ്ലോക്ക്
നിർമ്മിച്ചുനൽകും.
കെഎസ്ആർടിസിഡിപ്പോകളിൽ
ഉത്പാദിപ്പിക്കുന്ന മലിനജലം ശുദ്ധീകരിക്കാൻ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
അണ്ടർഗ്രൌണ്ട് എസ്ടിപികളുംമൊബൈൽ
എസ്ടിപികളും ലഭ്യമാക്കും. ഇതോടൊപ്പം
കെഎസ്ആർടിസിയിൽ ഉത്പാദിപ്പിക്കുന്ന
മാലിന്യം കൈകാര്യംചെയ്യാനാവശ്യമായ
എംസിഎഫുകൾ, ആർആർഎഫുകൾ,
ആർഡിഎഫ് പ്ലാന്റ്, തുമ്പൂർമൊഴി തുടങ്ങിയ
സാധ്യതകളുംപ്രത്യേകമായി പരിശോധിച്ച്,
സാധ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കും.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട്
ഉത്പാദിപ്പിക്കപ്പെടുന്നഎല്ലാത്തരം മാലിന്യവും
നീക്കം ചെയ്യുന്നുവെന്ന് ക്ലീൻ കേരളാ കമ്പനി
ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ
ഉറപ്പാക്കാനുംമന്ത്രിമാർ നിർദേശിച്ചു. കെ എസ്
ആർ ടി സി ഡിപ്പോകൾക്ക് മാലിന്യ
സംസ്കരണ സൌകര്യങ്ങളുടെ
അടിസ്ഥാനത്തിൽശുചിത്വമിഷൻ ഗ്രീൻ ലീഫ്
റേറ്റിംഗ് നൽകും. സംസ്ഥാനത്തെ 93
ഡിപ്പോകളിൽ 69 ഇടത്ത് കെ എസ് ആർ ടി സി
യുംശുചിത്വമിഷനും ചേർന്ന് നടത്തിയ ഗ്യാപ്പ്
അനാലിസിസിന്റെ അടിസ്ഥാനത്തിലായിരുന്നു
ചർച്ച. ബാക്കി ഡിപ്പോകളിലും പഠനംഉടൻ
പൂർത്തിയാക്കും. ഡിസംബർ 20നകം ഓരോ
ഡിപ്പോയിലും നടപ്പിലാക്കാനാവുന്ന
പദ്ധതികളുടെ വിശദമായ
രൂപരേഖതയ്യാറാക്കാൻ കെ എസ് ആർ ടി
സിയെയും ശുചിത്വമിഷനെയും മന്ത്രിമാർ
ചുമതലപ്പെടുത്തി.
യോഗത്തിൽ നവകേരള കർമ്മ പദ്ധതി
കോർഡിനേറ്റർ ഡോ. ടി എൻ സീമ,
എൽഎസ്ജിഡി സ്പെഷ്യൽ സെക്രട്ടറി ടി
വിഅനുപമ, കെഎസ്ഡബ്ല്യൂഎംപി പ്രോജക്ട്
ഡയറക്ടർ ദിവ്യാ എസ് അയ്യർ,
കെഎസ്ആർടിസി സിഎംഡി പി എസ്
പ്രമോജ്ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
സി.ഡി. സുനീഷ്.
