നിറയെ പോസിറ്റിവിറ്റിയുമായി ഒരുഭക്തിഗാനം "പാടുന്നതോ രണ്ടു കുരുന്നുകളും" (കരോൾ ഗാനത്തിന്റെ ചരിത്രവും)

പ്രാർത്ഥനയിൽ സകലതും മറന്നു പോകുമ്പോൾ വിചാരങ്ങൾ വരികളായി മാറുമ്പോൾ  വരികളിൽ സംഗീതം നിറയുമ്പോൾ അതൊരു പുതിയ ഭക്തിഗാനമായി പരിണമിക്കുന്നു! കുഞ്ഞുമക്കളുടെ മധുരതരമായ ശബ്ദത്തിൽ ഉള്ള ഈ ഗാനം എല്ലാവര്ക്കും ആദ്യം കേൾക്കുമ്പോൾ തന്നെ ഇഷ്ടമാവും എന്ന് തീർച്ചയാണ്.


കരോൾ ഗാനങ്ങളുടെ തുടക്കം 

ക്രിസ്തുമസും ആഘോഷങ്ങളും നിലച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു  അതിനൊരു കാരണവും ഉണ്ട്  . എട്ടാം നൂറ്റാണ്ടുമുതൽ പലരും ക്രിസ്തുമസ് കരോളുകൾ രചിക്കാൻ തുടങ്ങി. എന്നാൽ ഇവ ലാറ്റിനിൽ ആയിരുന്നു. ലാറ്റിൻ മനസ്സിലാകുന്നവർ കുറവായതിനാൽ അധികം പേർ കരോളിൽ താല്പര്യം കാണിച്ചില്ല. 1200 -കളോടെ ക്രിസ്തുമസ് ആഘോഷിക്കുവാനുള്ള താല്പര്യം തന്നെ ഏറെക്കുറെ നഷ്ടമായി. 

കരോൾ ആദ്യമായി പാടിയത് ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് യൂറോപ്പിലാണ്. എന്നാൽ അത് ക്രിസ്‌തുമസ്‌ കരോൾ ആയിരുന്നില്ല. ദക്ഷിണായനാന്ത (ഡിസംബർ 21 -23 ) ആഘോഷത്തിന് അക്രൈസ്‌തവർ നൃത്തം ചെയ്ത് ആലപിക്കാറുള്ള ഗാനങ്ങളായിരുന്നു. ആദ്യ ക്രിസ്ത്യാനികൾ അയനാന്തകാലത്തെ ആഘോഷരീതി ഏറ്റെടുത്ത് ക്രിസ്തുമസിന് ക്രിസ്ത്യൻ ഗാനങ്ങൾ ആലപിക്കുന്ന രീതി കൊണ്ടുവന്നു.

എ. ഡി. 129-ലാണ് ആദ്യമായി ക്രിസ്തുമസ് ഗാനം രചിക്കപ്പെട്ടതായി രേഖകളുള്ളത്. ലാറ്റിനിൽ എഴുതപ്പെട്ട ഇവ അപ്പോൾ സ്തോത്രങ്ങൾ(Hymns) എന്നാണ് അറിയപ്പെട്ടിരുന്നത്. 

പിന്നീട് ക്രിസ്തുമസിന്റെയും ആഘോഷങ്ങളുടെയും കാലഘട്ടം തിരിച്ചുവന്നത്  1223-ൽ വി. ഫ്രാൻസിസ് അസ്സീസ്സി ഇറ്റലിയിൽ തദ്ദേശീയമായ നാടകങ്ങൾ ആരംഭിച്ചതോടെയാണ്.

 ഇതിൽ ലഘു സ്തോത്രങ്ങളും ഗാനങ്ങളും ഉൾപ്പെടുത്തിയാണ് കഥ പറഞ്ഞത്. ചില ഭാഗങ്ങൾ ലാറ്റിനിലാണെങ്കിലും മിക്ക ഭാഗവും ആളുകൾക്ക് മനസ്സിലാകുന്ന ഭാഷകളിലായിരുന്നു. ഈ കഥകൾ മിക്കതും ബൈബിളിൽ നിന്നുള്ളതല്ലായിരുന്നു. ഈ കരോളുകൾ ഫ്രാൻസിലേക്കും സ്പെയിനിനെക്കും ജർമനിയിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. 

പള്ളികളിലേക്കാൾ കൂടുതൽ വീടുകളിലും തെരുവുകളിലും ആയിരുന്നു ആലപിക്കാറ്‌. ആദ്യ കരോൾ 1410-ലാണ് എഴുതപ്പെട്ടത്. പരിശുദ്ധ മറിയവും യേശുവും ബെത്ലെഹെമിൽ പലരെയും കണ്ടുമുട്ടുന്നതിനെക്കുറിച്ചായിരുന്നു ആ കരോൾ. ഈ കാലഘട്ടത്തിലെ കരോളുകളിൽ മിക്കതും യഥാർത്ഥ കഥകളല്ലായിരുന്നു. 

എന്നാൽ പിന്നീട് 1647-ൽ ഇംഗ്ളണ്ടിൽ ഒലിവർ ക്റോംവെലും പ്യൂരിറ്റന്മാർ അധികാരത്തിൽ വന്നപ്പോൾ ക്രിസ്തുമസ് ആഘോഷവും കരോൾ ആലാപനവും നിലച്ചു. എന്നാൽ രഹസ്യമായി കരോളുകൾ തുടരുന്നുണ്ടായിരുന്നു.വിക്ടോറിയൻ കാലഘട്ടം വരെ കരോൾ നിശ്ചലമായിരുന്നു. വില്യം സാൻഡിസ്, ഡേവിസ് ഗിൽബെർട് എന്നിവർ ഇംഗ്ളണ്ടിലെ പഴയതും പുതിയതുമായ ക്രിസ്തുമസ് ഗാനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. അങ്ങനെ ക്രിസ്തുമസ് ഗാനാലാപനം പുനരുജ്ജീവിപ്പിച്ചു. വീടുകളിലൂടെ കയറി ഇറങ്ങിയുള്ള കരോൾ ആരംഭിച്ചു.

കരോൾ ആലാപനം ജനപ്രിയമാകുന്നതിനുമുന്പ് ഔദ്യോഗിക കരോൾ ഗായകരുണ്ടായിരുന്നു. ക്രിസ്തുമസ് രാത്രി മാത്രം പാടുന്ന അവർക്കു മാത്രമേ ആളുകളിൽ നിന്നും പണം മേടിക്കുവാനുള്ള അവകാശമുണ്ടായിരുന്നുള്ളു. പിന്നീട് പുതിയ കരോൾ രീതികൾ വരുകയും കൂടുതൽ ജനപ്രിയമാകുകയും ചെയ്തു. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടെ ക്രിസ്തുമസ് വേനൽക്കാലത്താണ്. ഇവിടെ മെഴുകുതിരി കത്തിച്ച് ക്രിസ്തുമസിന് മുൻപ് പുറത്ത് കരോൾ സംഗീതമേള വയ്ക്കുന്ന രീതിയുണ്ട്. ആദ്യം മെൽബണിൽ നടത്തിയ ‘കരോൾ ബൈ കാൻഡിൽലൈറ്റ്’ എന്ന പരിപാടി പിന്നീട് പലയിടങ്ങളിൽ നടത്താറുണ്ട്. പ്രസിദ്ധരായ പാട്ടുകാരും മറ്റും പങ്കെടുക്കുന്ന ഈ പരിപാടിയിൽ കാണികൾ കത്തിച്ച തിരിയുമായി പങ്കുചേരും.

ചരിത്രം എന്തുതന്നെയായാലും ക്രിസ്തുമസ് ഗാനങ്ങൾ അതിന്റെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത് , കുഞ്ഞുമക്കളുടെ മധുരതരമായ ശബ്ദത്തിൽ ഉള്ള ഈ ഗാനം എല്ലാവര്ക്കും ആദ്യം കേൾക്കുമ്പോൾ തന്നെ ഇഷ്ടമാവും എന്ന് തീർച്ചയാണ്.
Author
ChiefEditor

enmalayalam

No description...

You May Also Like