അതിജീവനത്തിനായ് പനങ്കാ തേടി ആദിവാസികൾ

കോറോണയെ തുടർന്ന് ആദിവാസി മേഖലയിൽ വന്ന തൊഴിലില്ലായ്മയാണ് മഴയെ പോലും അവഗണിച്ച് കാടുകയറാൻ ഇവരെ നിർബന്ധിതരാക്കിയത്

ഉപജീവനത്തിനായി കാടുകളിൽ നിന്ന് പനങ്കാ ശേഖരിച്ച് വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങൾ. കോറോണയെ തുടർന്ന് ആദിവാസി മേഖലയിൽ വന്ന തൊഴിലില്ലായ്മയാണ് മഴയെ പോലും അവഗണിച്ച് കാടുകയറാൻ ഇവരെ നിർബന്ധിതരാക്കിയത്. പനങ്കുരുവിന് വിപണിയിൽ വിലവർദ്ധിക്കുന്നതിനാൽ  ശേഖരിക്കുന്ന കായ്ക്ക് 45 -  50 രൂപ വരെ ലഭിക്കും.  ഒരു പനയുടെ ചുവട്ടിൽ നിന്നും 15 -20 കി.ലോ കായ് വരെ ലഭിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളും, കാലാവസ്ഥയും ഇവർ കാര്യമായെടുക്കാറില്ല. പ്രധാനമായും പനങ്കാ വിപണിയിൽ ഉപയോഗിക്കുന്നത് എണ്ണ ഉല്പാദനത്തിനും പാൻമസാല നിർമ്മാണത്തിനുമാണ്.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് വിടവാങ്ങി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like